إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَنْ يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ
നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ ദീന്‍ ഇസ്ലാം മാത്രമാണ്; ഗ്രന്ഥം നല്‍കപ്പെട്ടവരല്ലാതെ ഭിന്നിച്ചിട്ടുമില്ല-അറിവ് വന്നുകിട്ടിയതിന് ശേഷം അവര്‍ക്കിടയിലുള്ള പോര് നിമിത്തമല്ലാതെ, അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചവനാരോ, അപ്പോള്‍ നിശ്ചയം അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവന്‍ തന്നെയാകുന്നു.
ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതി മാത്രമാണ് ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യര്‍ക്ക് ത്രികാലജ്ഞാനിയായ നാഥന്‍ തൃപ്തിപ്പെട്ട ഏക ജീവിതവ്യവസ്ഥ. 9: 33; 48: 28; 61: 9 തുടങ്ങിയ സൂക്തങ്ങളില്‍ 'അവന്‍ തന്നെയാണ് അവന്‍റെ പ്രവാചകനെ സന്മാര്‍ഗവും യഥാര്‍ത്ഥ ജീവിതരീതിയും കൊണ്ട് അയച്ചത്, അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കുന്നതിനുവേണ്ടി-അത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ മുശ്രിക്കുകള്‍ക്ക് എത്ര അരോചകമായിരുന്നാ ലും ശരി' എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരുടെയും ജനത നേ രെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ചപ്പോഴാണ് നാഥന്‍, മുമ്പ് വ ന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന 15: 9; 16: 44; 21: 24; 41: 41-42 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്റും കൊണ്ട് അന്ത്യപ്രവാചകന്‍ മുഹമ്മദിനെ നി യോഗിച്ചത്. എന്നാല്‍ 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷ ങ്ങള്‍ക്കുശേഷം പ്രവാചകന്‍റെ ജനത ഭിന്നിക്കുകയും നാഥന്‍റെ ഗ്രന്ഥം മൂടിവെച്ച് സൃഷ് ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് ദീനില്‍ നിന്ന് പുറത്തുപോവുകയാണുണ്ടായത്.
ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നു. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണെന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണെങ്കിലും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അവര്‍ വിവിധ സംഘടനകളായി പിരിഞ്ഞ യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമാണെന്ന് 4: 150-151 ലും 30: 30-32 ലും പറഞ്ഞിട്ടുണ്ട്. ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ, മുശ്രിക്കുകളായ പുരുഷന്മാരെയും സ് ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് 33: 72-73; 48: 6; 98: 6 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ അവസാനത്തെ ഖലീഫയായ മഹ്ദി വരുന്നതോടെ മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ഇജാസിലേക്ക് വേര്‍തിരിക്കുന്നതും അവിടെയുള്ള കുഫ്ഫാറുകളായ ഫുജ്ജാറുകളെയെല്ലാം അവിടെനിന്നും പുറത്താക്കുന്നതുമാണ്. മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ വന്നാല്‍ ഫുജ്ജാറുകള്‍ അവനെ ആദ്യം നബിയായും പിന്നെ റബ്ബായും സ്വീകരിക്കുന്നതാണ്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ അല്ല, മറിച്ച് ദിക്രീ- അദ്ദിക്ര്‍-ആണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക. 2: 208-210, 213; 3: 102 വിശദീകരണം നോക്കുക.