( ഫുസ്വിലത്ത് ) 41 : 21

وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا ۖ قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ

അവര്‍ അവരുടെ തൊലികളോട് ചോദിക്കുകയും ചെയ്യും: നിങ്ങള്‍ എന്താണ് നമ്മുടെമേല്‍ നമുക്കെതിരായിട്ട് സാക്ഷ്യം വഹിക്കുന്നത്? അവ പറയും: അല്ലാ ഹു ഞങ്ങളെക്കൊണ്ട് പ്രതിഫലിപ്പിക്കുകയാണ്,-എല്ലാഓരോ വസ്തുവിനും അതിന്‍റെ പ്രതിഫലനശേഷി നല്‍കിയിട്ടുള്ള ഒരുവന്‍, അവനാണല്ലോ നിങ്ങ ളെ ആദ്യപ്രാവശ്യം സൃഷ്ടിച്ചത്? അവനിലേക്കുതന്നെയല്ലോ നിങ്ങള്‍ തിരിച്ചയ ക്കപ്പെടുന്നതും. 

നരകത്തില്‍ കരിക്കപ്പെടാന്‍ പോകുന്ന വ്യക്തി സ്വന്തം തൊലികളോടാണ് 'നിങ്ങള്‍ എന്താണ് നമ്മുടെമേല്‍ നമുക്കെതിരായി സാക്ഷ്യം വഹിക്കുന്നത്' എന്ന് ചോദിക്കുന്നത്. നമുക്കെതിരായിട്ട് എന്നുപറഞ്ഞാല്‍ വ്യക്തിക്കും തൊലികള്‍ക്കും എതിരായിട്ട് എന്നാണ് ആശയം. അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളുടെ തൊലി നരകത്തില്‍ വെച്ച് ഉരുകി പ്പോകുമ്പോഴെല്ലാം അവര്‍ക്ക് ശിക്ഷ പൂര്‍ണ്ണരൂപത്തില്‍ രുചിക്കുന്നതിനുവേണ്ടി പുതിയ പുതിയ തൊലികള്‍ വെച്ചുകൊടുക്കുമെന്ന് 4: 56 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെ ല്ലാം വായിക്കുന്ന കുഫ്ഫാറുകളായ ഫുജ്ജാറുകളാണ് ഇന്ന് മറ്റേതൊരു ജനവിഭാഗത്തെക്കാളും ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായി മാറി പരലോകത്തെ നി ഷേധിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ആശയം മനസ്സി ലാക്കാന്‍ ശ്രമിക്കാതെ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്നതു കൊണ്ടാണ് അത്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവരിലെ നേതാക്ക ളും അനുയായികളും നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കു റ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 33: 66-68; 34: 31-33; 40: 47-50 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 85; 13: 18-19; 16: 125; 25: 17-18; 33: 66-68 വിശദീകരണം നോക്കുക.