( ഖാഫ് ) 50 : 16

وَلَقَدْ خَلَقْنَا الْإِنْسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ

നിശ്ചയം, മനുഷ്യനെ സൃഷ്ടിച്ചത് നാം തന്നെയാകുന്നു, അവന്‍റെ ആത്മാവ് അവനോട് മന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒന്ന് നാം അറിയുന്നുമുണ്ട്, നാം അവനില്‍ അവന്‍റെ കണ്ഠനാഡിയെക്കാള്‍ അടുത്താണ് സ്ഥിതിചെയ്യുന്നത്.

ആദമിനെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മ നുഷ്യരെയും അവര്‍ ഏത് കാലത്ത്, ഏത് ദേശത്ത്, ഏത് വംശത്തില്‍ ഏത് മാതാപിതാ ക്കളില്‍, ഏത് ലിംഗത്തില്‍ ജനിക്കണമെന്നും അവര്‍ എത്ര വായു ശ്വസിക്കണം, എത്ര ഭ ക്ഷണം കഴിക്കണം, എത്ര വെള്ളം കുടിക്കണം, എത്ര ആയുസ്സ് പിന്നിടണം, എപ്പോള്‍ മരിക്കണം എന്നുമെല്ലാം ക്ലിപ്തമായി നിശ്ചയിച്ച് അവന്‍റെ ത്രികാലജ്ഞാനമായ ഗ്രന്ഥ ത്തില്‍ രേഖപ്പെടുത്തിയ നിഷ്പക്ഷവാനായ ത്രികാലജ്ഞാനിക്ക് മനുഷ്യന്‍റെ മനസ്സില്‍ ഉണ്ടാകുന്ന തോന്നലുകള്‍ മുതല്‍ അവന്‍റെ ശ്വാസോച്ഛ്വാസത്തിന്‍റെ ഗതിവിഗതികളുടെ ആശയം വരെ അറിയുമെന്നാണ് പറയുന്നത്. അതെല്ലാം 17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തുന്നുമു ണ്ട്. വിശ്വാസി 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക് ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 23: 62-63 ല്‍ പറഞ്ഞ പ്രകാരം കര്‍മരേഖയെക്കുറിച്ച് ബോധമില്ലാത്തവരായതിനാല്‍ മൊത്തം സൃഷ്ടികളെ ഒരുമിച്ചുകൂട്ടുന്ന വിധിദിവസം 18: 49 ല്‍ പറഞ്ഞ പ്രകാരം മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് വായിക്കാനും പ്രദര്‍ശിപ്പിക്കപ്പെടാ നും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് അവരുടെ ജിന്നുകൂട്ടുകാരന്‍ അവരുടെ കര്‍മരേഖയില്‍ കൊത്തിവെപ്പിക്കുക. 38: 24 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാത്തവരും സല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തവരുമായ ഫുജ്ജാറുകള്‍ പരസ്ത്രീ-പരപുരുഷ ലൈംഗികാവയവങ്ങളാണ് തന്‍റെ കര്‍മരേഖയില്‍ കൊത്തിവെപ്പിച്ചുകൊണ്ടിരിക്കുന്നത്. 6: 28 ല്‍ വിവരിച്ച പ്രകാരം അവര്‍ ഐഹികലോത്തുവെച്ച് ആഗ്രഹിച്ചിരുന്നവരുടെ ലൈംഗികാവ യവങ്ങളില്‍ കോര്‍ക്കപ്പെട്ടുകൊണ്ടാണ് സൂചികുത്താന്‍ പോലും ഇടമില്ലാത്ത നരകക്കുണ്ഠത്തില്‍ കഴിയേണ്ടിവരിക. 2: 255; 8: 24; 14: 38 വിശദീകരണം നോക്കുക.