قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِ ۖ وَإِنَّ كَثِيرًا مِنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَا هُمْ ۗ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ ۩
അവന്‍ പറഞ്ഞു: നിശ്ചയം നിന്‍റെ പെണ്ണാടിനെ അവന്‍റെ ആടുകളോടൊപ്പം ചേ ര്‍ക്കാന്‍ ആവശ്യപ്പെടുകവഴി അവന്‍ നിന്നോട് അക്രമം കാണിച്ചിരിക്കുന്നു, നിശ്ച യം കൂടിക്കലര്‍ന്ന് കഴിയുന്നവരില്‍ അധികപേരും ചിലര്‍ ചിലരുടെമേല്‍ അതി ക്രമം കാണിക്കുന്നവര്‍ തന്നെയാകുന്നു-വിശ്വാസികളായവരും സല്‍കര്‍മ്മങ്ങ ള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും ഒഴികെ, അവര്‍ കുറച്ചുപേര്‍ മാത്രമാണുള്ള ത്; ദാവൂദ് ധരിക്കുകയും ചെയ്തു: നിശ്ചയം അതുവഴി നാം അവനെ പരീക്ഷിക്കു കതന്നെയാണെന്ന്, അപ്പോള്‍ അവന്‍ തന്‍റെ നാഥനോട് പൊറുക്കലിനെത്തേടുക യും കുമ്പിട്ടുവീണ് ഖേദിച്ച് മടങ്ങുകയും ചെയ്തു.
തര്‍ക്കത്തിലേര്‍പ്പെട്ട് തന്‍റെ മുമ്പില്‍ വന്നവരുടെ സംസാരം കേട്ട് ദാവൂദ് പ്രത്യ ക്ഷത്തില്‍ വിധിപറഞ്ഞത് ഏക പെണ്ണാടുള്ളവന്‍റെ ആടിനെ തൊണ്ണൂറ്റി ഒമ്പത് പെണ്ണാടുക ളുള്ളവന്‍ ആവശ്യപ്പെട്ടത് അക്രമമാണ് എന്നാണ്. കൂടിച്ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരില്‍ അധികപേരും ചിലര്‍ ചിലരുടെമേല്‍ അതിക്രമം കാണിക്കുന്നവരാണെന്നും പറഞ്ഞു. മ റ്റുപല കാര്യങ്ങളിലുമെന്നപോലെ ആണും പെണ്ണും കൂടിക്കലര്‍ന്ന് ജീവിക്കുമ്പോള്‍ മറ്റു ള്ളവരുടെ ഭാര്യമാരെ അതിക്രമമായി ആഗ്രഹിക്കുന്നവരാണ് അധികപേരും. വിശ്വാസിക ളും വിശ്വാസം മറ്റുള്ളവരിലേക്ക് പകര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വരും അതില്‍ നിന്ന് ഒഴിവാണ്. അവര്‍ ആയിരത്തില്‍ ഒന്ന് മാത്രമാണുള്ളത്. ഇത്രയും പറഞ്ഞപ്പോഴേക്കും ഇതുവഴി അല്ലാഹു തന്നെത്തന്നെ പരീക്ഷിക്കുകയാണെന്ന് ദാവൂദിന് ബോധ്യം വരികയും ഉടനെ കുമ്പിട്ടുവീണ് അല്ലാഹുവിനോട് പൊറുക്കലിനെത്തേടി ഖേ ദിച്ച് മടങ്ങുകയും ചെയ്തു. ഗ്രന്ഥത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യല്‍ നിര്‍ബന്ധമുള്ള പതിനഞ്ച് സ്ഥലങ്ങളില്‍ ഒന്നാണ് ഈ സൂക്തം. സാഷ്ടാംഗപ്രണാമത്തി ല്‍ നാഥനെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്ന രീതി 7: 205-206 ല്‍ വിവരിച്ചത് വായിക്കുക. 32: 13-15 വിശദീകരണം നോക്കുക.
തന്‍റെ പട്ടാളമേധാവിയുടെ ഭാര്യയെ കാണാനിടയായ ദാവൂദ് ലക്ഷണമൊത്ത അവ ളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ധാരാളം ഭാര്യമാരുണ്ടായിരുന്ന ദാവൂദ് പ്രസ്തു ത ആഗ്രഹം ഒരു ഭാര്യ മാത്രമുണ്ടായിരുന്ന പട്ടാളമേധാവിയെ അറിയിക്കുകയുമുണ്ടായി. അപ്പോള്‍ മറ്റൊരാളുടെ കീഴിലുള്ള സ്ത്രീകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകപോലും പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ സംഭവം ത്രികാലജ്ഞാനിയായ അല്ലാഹു ഉണ്ടാക്കുകയാണ്. തര്‍ക്കത്തിലേര്‍പ്പെട്ടവര്‍ അവകാശപൂര്‍വം വന്നപ്പോള്‍ ദാവൂദ് പരിഭ്രമിച്ചതില്‍ നിന്നും നാം അവനെ പരീക്ഷിക്കുകയാണ് എന്ന് പറഞ്ഞതില്‍ നിന്നും വന്നവര്‍ മലക്കുകളായിരുന്നു എന്ന് മനസ്സിലാക്കാം. 11: 69-70 വിശദീകരണം നോക്കുക.
പിന്നീട് പട്ടാളമേധാവി സ്വാഭാവികമായി ഒരു യുദ്ധത്തില്‍ വധിക്കപ്പെട്ടപ്പോള്‍ ദാവൂദ് നബി അവളെ വിവാഹം കഴിക്കുകയുണ്ടായി. ആ ബന്ധത്തിലുണ്ടായ മകനാണ് സു ലൈമാന്‍ നബി. ഈ സംഭവം 12: 53 ല്‍ വിവരിച്ചിട്ടുള്ള യൂസുഫ്-സുലൈഖാ സംഭവം പോലെത്തന്നെ വിശ്വാസികള്‍ക്ക് അവരവരുടെ ആഗ്രഹങ്ങള്‍ ഇഹലോകത്ത് വെച്ചുത ന്നെ അല്ലാഹു പൂവണിയിച്ചുകൊടുക്കുമെന്ന് ഓര്‍മിപ്പിക്കുന്നു. വിശ്വാസിയാകാനുള്ള നാ ഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്തുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴാണ് വിശ്വാസികള്‍ക്ക് അവരവരുടെ തെറ്റുകള്‍ ഓര്‍മ്മവരിക. സാഷ്ടാംഗപ്രണാമത്തില്‍ മുന്‍ കാലങ്ങളില്‍ വന്നിട്ടുള്ള തെറ്റുകള്‍ ഓര്‍മ്മിക്കുകയും ത്രികാലജ്ഞാനിയായ അല്ലാഹുവി ന്‍റെ മുമ്പില്‍ ആത്മാവുകൊണ്ട് ഏറ്റുപറയുകയും 'സ്വര്‍ഗത്തിലേക്കുള്ള ആയിരത്തിലൊന്ന് ആക്കേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടത്.
എന്നാല്‍ ഇന്ന് ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കു ന്ന ഫുജ്ജാറുകള്‍ 17: 13-14 ല്‍ വിവരിച്ച തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ യില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നിര്‍വ്വഹിക്കുന്ന അവരുടെ നമസ്കാരങ്ങളിലാണ് ഇത്തരം പാപഭാരം കൂടുതല്‍ കയറ്റിവെക്കുന്നത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഇവര്‍ പ്രപഞ്ചത്തിലുള്ള മുഴുവന്‍ ചരാചരങ്ങളും പങ്കെടുക്കുന്ന, 15 സൂക്തങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യുകയില്ല. നമസ് കാരങ്ങളില്‍ അവര്‍ കോഴികൊത്തുന്ന വിധത്തിലുള്ള സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കു ന്നവരും അതുവഴി 22: 18 ല്‍ പറഞ്ഞ ഹീനമായ ശിക്ഷ ബാധകമായവരുമാണ്. 4: 150-151; 6: 28; 25: 68-70; 35: 10 വിശദീകരണം നോക്കുക.