أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنْفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ
രഹസ്യസംഭാഷണം വിരോധിക്കപ്പെട്ട ഒരു കൂട്ടരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞി ല്ലെയോ? വിരോധിക്കപ്പെട്ട ഒന്നിലേക്കുതന്നെ വീണ്ടും അവര്‍ മടങ്ങിക്കൊ ണ്ടിരിക്കുന്നു, അവര്‍ കുറ്റകരമായും ശത്രുതാപരമായും പ്രവാചകനെ ധിക്ക രിച്ചുകൊണ്ടും രഹസ്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു, അവര്‍ നിന്‍റെയടുത്തേക്ക് വരുമ്പോള്‍ അല്ലാഹുപോലും നിന്നെ അഭിസം ബോ ധനം ചെയ്യാത്തവിധം അഭിസംബോധനം ചെയ്യുകയും എന്നിട്ട് സ്വയം ചോദിക്കു കയും ചെയ്യുന്നു-എന്താണ് നാം പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍റെ പേരില്‍ അ ല്ലാഹു നമ്മെ ശിക്ഷിക്കാത്തത്? അവര്‍ക്ക് നരകകുണ്ഠം മതി അതില്‍ അവര്‍ വേവിക്കപ്പെടും, അപ്പോള്‍ അത് എത്രചീത്ത മടക്കസ്ഥലം!
ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരവരുടെ ജീവിതത്തില്‍ വന്ന തെറ്റുകുറ്റങ്ങളെല്ലാം ഹൃദയം കൊണ്ട് അല്ലാഹുവിനോട് ഏറ്റുപറയുകയും തെറ്റുകുറ്റങ്ങളില്‍ മുഴുകി ജീവിക്കുന്നവര്‍ക്ക് അത് എത്തിച്ചുകൊടുത്തുകൊണ്ടും 34: 31-33; 39: 48-51; 41: 19-24 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞ പ്രകാരം വിധിദിവസം വ രാന്‍ പോകുന്ന രംഗങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ മുഴുകിയിരിക്കുന്ന തെറ്റുകു റ്റങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങ ളുടെ ക്ഷേമം ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യലും മരം വെച്ചുപിടിപ്പിക്കലും അതിന് മ റ്റുള്ളവരെ പ്രേരിപ്പിക്കലും സഹായിക്കലുമാണ് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനുള്ള മാര്‍ഗം. എല്ലാ ഓരോ ആയിരത്തിലും ഒന്നുമാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവു ക എന്ന അലംഘനീയമായ വിധി 4: 118 ല്‍ വിവരിച്ചിരിക്കെ ഉള്‍ക്കാഴ്ചാദായകമായ അ ദ്ദിക്ര്‍ കൊണ്ട് അവരവരെ തിരിച്ചറിയുകയും സ്രഷ്ടാവിനെ തിരിച്ചറിയുകയും ജീവിത ലക്ഷ്യം തിരിച്ചറിയുകയും അതുവഴി മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുകയുമാണ് അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ ചെയ്യുക. അതിനുവേണ്ടി അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്ന വിശ്വാസികള്‍ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് സൂക്തങ്ങള്‍ ഉദ്ധരിച്ച് പറയുമ്പോ ള്‍ 54: 25 ല്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികള്‍ 'ഇയാള്‍ കളവുപറയുന്ന ഒറ്റയാന്‍ ത ന്നെയാണ്' എന്നുപറഞ്ഞ് അല്ലാഹുവിന്‍റെ പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതാണ്. ഇന്ന് ഇത്തരം ഫുജ്ജാറുകളും കുഫ്ഫാറുകളുമായ കപടവിശ്വാസിക ളെക്കൊണ്ട് ഭൂമി നിറഞ്ഞിരിക്കുകയാണ്. 4: 86,113; 9: 67-68; 54: 25; 63: 1-4 വിശദീകര ണം നോക്കുക.