( അല്‍ ഹശ്ര്‍ ) 59 : 3

وَلَوْلَا أَنْ كَتَبَ اللَّهُ عَلَيْهِمُ الْجَلَاءَ لَعَذَّبَهُمْ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ

അല്ലാഹു അവരുടെമേല്‍ നാടുകടത്തല്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കി ല്‍ ഐഹികലോകത്തുവെച്ചുതന്നെ അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു, പരലോകത്ത് അവര്‍ക്ക് നരകശിക്ഷയുമാണുള്ളത്.

മദീനയില്‍ നിന്ന് മുമ്പ് നാടുകടത്തപ്പെട്ട 'ബനൂഖൈനുഖാഅ്' എന്ന ജൂതഗോ ത്രക്കാരെപ്പോലെ ഇവരെയും നാടുകടത്താന്‍ വിധിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ 33: 25-26 ല്‍ വിവരിച്ച പ്രകാരം മൂന്നാമത്തെ ജൂതഗോത്രമായ 'ബനൂഖുറൈളാ ഗോത്രക്കാര്‍' ശി ക്ഷിക്കപ്പെട്ടതുപോലെ ഇവരും ശിക്ഷിക്കപ്പെടാന്‍ ഇടയാകുമായിരുന്നു എന്നാണ് ത്രികാ ലജ്ഞാനിയായ അല്ലാഹു പറയുന്നത്. ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജ നവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍കര്‍ മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. ഇന്ന് ലോകരില്‍ ഫുജ്ജാറുകളായ കു ഫ്ഫാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും മസീഹുദ്ദജ്ജാലിനെ ആനയി ച്ചുകൊണ്ടിരിക്കുന്നവരും 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലെ 7 കവാടങ്ങളിലൊന്നിലേക്ക് നിജപ്പെടുത്തപ്പെട്ടവരുമാണ്. 58: 22 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മുറുകെപ്പിടിക്കുകവഴി അല്ലാഹുവിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി മാത്രമാണ് നേ രെച്ചൊവ്വെയുള്ള പാതയിലുള്ളത്. 3: 101-102; 5: 69; 57: 22; 58: 20 വിശദീകരണം നോക്കുക.