وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُبِينٍ
ഇബ്റാഹീം തന്‍റെ പിതാവ് ആസറിനോട് പറഞ്ഞത് ഓര്‍ക്കേണ്ടതുമാണ്, താ ങ്കള്‍ ഇലാഹായി ഈ വിഗ്രഹങ്ങളെയാണോ തെരഞ്ഞെടുത്തിട്ടുള്ളത്? നിശ്ചയം ഞാന്‍ താങ്കളെയും താങ്കളുടെ ജനതയെയും വ്യക്തമായ വഴികേടിലാണ് കാ ണുന്നത്.
ഇബ്റാഹീം നബിയുടെ പിതാവിന്‍റെ പേരെടുത്തുദ്ധരിച്ചത് ഈ സൂക്തത്തില്‍ മാത്രമാണ്. 19: 42 ല്‍, ഇബ്റാഹീം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കേണ്ട താണ്: ഓ എന്‍റെ പിതാവേ! കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തവരും താങ്കള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരുമായവരെ സേവിക്കുന്നതെന്തിനാ ണെന്നും; 19: 43 ല്‍, ഓ എന്‍റെ പിതാവേ! നിശ്ചയം താങ്കള്‍ക്ക് വന്നുകിട്ടാത്ത അറിവ് എ നിക്ക് വന്നുകിട്ടിയിട്ടുണ്ട്, അതുകൊണ്ട് താങ്കള്‍ എന്നെ പിന്‍പറ്റുക, താങ്കളെ ഞാന്‍ ഏ റ്റവും ശരിയായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാമെന്നും; 19: 44 ല്‍, ഓ പിതാവേ! താങ്കള്‍ പി ശാചിന് വേണ്ടി ജീവിക്കരുത്, നിശ്ചയം പിശാച് നിഷ്പക്ഷവാനെ ധിക്കരിച്ചവനാകുന്നു എന്നും; 19: 45 ല്‍, ഓ പിതാവേ! താങ്കള്‍ പിശാചിനെ സംരക്ഷകനും സഹായിയുമായി തെരഞ്ഞെടുക്കുകവഴി നിഷ്പക്ഷവാനില്‍ നിന്നുള്ള ശിക്ഷ താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇതൊന്നും അംഗീകരിക്കാതെ ഇബ്റാഹീമി ന്‍റെ പിതാവടക്കമുള്ള ജനത ഇബ്റാഹീമിനെ തീയിലെറിഞ്ഞ് കരിച്ചുകൊല്ലാനാണ് തീ രുമാനിച്ചത്. എന്നാല്‍ 21: 51-71 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥന്‍ അവനെ രക്ഷപ്പെടുത്തുകയുണ്ടായി.
മനുഷ്യര്‍ക്ക് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ദൈവമോ നാ ഥനോ രാജാവോ ഇല്ലെന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് 313 പ്രവാചകന്മാരെയും സ ത്യമായ അദ്ദിക്ര്‍ കൊണ്ട് കാലാകാലങ്ങളിലായി അയച്ചിട്ടുള്ളത്. എന്നാല്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ലോകരെ ഈ വിവരം അറിയിക്കാത്ത അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 1: 4, 7; 2: 254; 4: 117; 5: 90-91 വിശദീകരണം നോക്കുക.