( അൽ അഅ്റാഫ് ) 7 : 129

قَالُوا أُوذِينَا مِنْ قَبْلِ أَنْ تَأْتِيَنَا وَمِنْ بَعْدِ مَا جِئْتَنَا ۚ قَالَ عَسَىٰ رَبُّكُمْ أَنْ يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِي الْأَرْضِ فَيَنْظُرَ كَيْفَ تَعْمَلُونَ

അവര്‍ പറഞ്ഞു: നീ ഞങ്ങളിലേക്ക് വരുന്നതിനുമുമ്പും നീ ഞങ്ങളിലേക്ക് വ ന്നതിനുശേഷവും ഞങ്ങള്‍ ഉപദ്രവിക്കപ്പെടുന്നുവല്ലോ, അവന്‍ പറഞ്ഞു: നി ങ്ങളുടെ നാഥന്‍ നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തേക്കും -അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് നോക്കിക്കാണുന്നതിനുവേണ്ടി.

6: 165 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയില്‍ നി യോഗിച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കിയതില്‍ അവനെ/ അവളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മ തപത്രമായ അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി ആത്മാവിന്‍റെ ഉടമയായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമേ മുസ്ലിമായി മരിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് കളവ് മാത്രം പറയുന്നവരും, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. മുസ്ലിംകളാണെന്ന് അര്‍ഹതയില്ലാതെ വാദിക്കുന്ന അവര്‍ 16: 89 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടു ത്താത്തതിനാല്‍ 7: 37 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെതിരെ "ഞാന്‍ കാഫിറായിരുന്നു" എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുന്നതാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരായതുകൊണ്ടാണ് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ലോകത്തെവിടെയും അവര്‍ അതിജയി ക്കപ്പെടുന്നത്. ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ അവരോട് വാഗ്ദത്തം ചെയ്തിട്ടുള്ളത്. 2: 152; 6: 65- 66, 89-90; 9: 67-68 വിശദീകരണം നോക്കുക.