( അൽ അഅ്റാഫ് ) 7 : 130

وَلَقَدْ أَخَذْنَا آلَ فِرْعَوْنَ بِالسِّنِينَ وَنَقْصٍ مِنَ الثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ

നിശ്ചയം, ഫിര്‍ഔന്‍ പ്രഭൃതികളെ നാം വര്‍ഷങ്ങളോളം പലതരത്തിലുള്ള വിപത്തുകള്‍കൊണ്ടും ഫലവര്‍ഗങ്ങളില്‍നിന്നുള്ള കുറവുകൊണ്ടും പിടികൂടിയിട്ടു ണ്ട്-അവര്‍ ഹൃദയം കൊണ്ട് സ്മരിക്കുന്നവര്‍ തന്നെയാകണമെന്നതിനുവേണ്ടി.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ലക്ഷ്യബോധമില്ലാത്ത ഫുജ്ജാറുകള്‍ മാത്രമാണ്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 313 പ്രവാചകന്മാരെയും പിന്‍പറ്റാത്ത അവര്‍ അന്ത്യ പ്രവാചകന്‍റെ ജന്മദിനമാണെന്ന് പറഞ്ഞ് യഥാര്‍ത്ഥത്തില്‍ ചരമദിനമാണ് കൊണ്ടാടുന്നത്. പ്രവാചകന്‍ മുഹമ്മദ് ജനിച്ചത് സി. ഇ. 570 റബീഉല്‍ അ വ്വല്‍ 12 നാണ്. എന്നാല്‍ 40-ാം വയസ്സിലാണ് പ്രവാചകത്വം ലഭിക്കുന്നത്. ജനിക്കുമ്പോള്‍ പ്രവാചകനായിരുന്നില്ലെങ്കില്‍, സി.ഇ. 632 റബീഉല്‍ അവ്വല്‍ 12 ന് മരണപ്പെടുമ്പോള്‍ പ്ര വാചകനായിരുന്നു. 

 25: 17-18 ല്‍ പറഞ്ഞ ഈ കെട്ടജനതക്ക് ലോകത്തെവിടെയും ഒരു ദിവസത്തിന്‍റെ വ്യത്യാസമില്ല എന്ന പ്രാഥമിക വിവരം പോലും ഇല്ല. അപ്പോള്‍ ഖിബ്ല അംഗീകരിക്കാ ത്ത അവര്‍ നോമ്പ്, പെരുന്നാള്‍ എന്നിവ കൊണ്ടാടുന്നത് മൂന്നോ നാലോ വ്യത്യസ്ത ദി വസങ്ങളിലായിട്ടാണ്. 4: 43 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത അവരു ടെ ജഡം കൊണ്ടുള്ള നമസ്കാരങ്ങളില്‍ അല്ലാഹ് എന്ന സ്മരണയില്ലാത്തവരാണ്. അത്തരം നമസ്കാരക്കാര്‍ക്കാണ് 107: 4 ല്‍ പറഞ്ഞ പ്രകാരം വിചാരണയില്ലാതെ പോ കാനുള്ള നരകത്തിലെ വൈല്‍ എന്ന ചെരിവ് പിഴയായി ലഭിക്കുന്നത്. 2: 153-155; 3: 21-22; 6: 31 വിശദീകരണം നോക്കുക.