( അൽ അഅ്റാഫ് ) 7 : 128

قَالَ مُوسَىٰ لِقَوْمِهِ اسْتَعِينُوا بِاللَّهِ وَاصْبِرُوا ۖ إِنَّ الْأَرْضَ لِلَّهِ يُورِثُهَا مَنْ يَشَاءُ مِنْ عِبَادِهِ ۖ وَالْعَاقِبَةُ لِلْمُتَّقِينَ

മൂസാ തന്‍റെ ജനതയോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുവീന്‍, നിശ്ചയം ഭൂമി അല്ലാഹുവിന്‍റേതാകുന്നു, അവന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ അതി ന്‍റെ അവകാശികളാക്കുന്നു, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് തന്നെയാണ് നല്ല പരിണിതി.

2: 30 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി നല്‍കപ്പെട്ട മനുഷ്യരെ ഭൂമിയില്‍ നി യോഗിച്ചിട്ടുള്ളത് പ്രപഞ്ചനാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്നതിനുവേണ്ടിയാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വി ശ്വാസി മാത്രമേ ആ പ്രാതിനിധ്യം വഹിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവരും, 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരുമാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് സ്വീകരിക്കുക. ആര്‍ക്കാണോ അദ്ദിക്ര്‍ വന്ന് കിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അവരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2-5; 3: 133-136; 6: 55-57 വിശദീകരണം നോക്കുക.