بَلْ يُرِيدُ كُلُّ امْرِئٍ مِنْهُمْ أَنْ يُؤْتَىٰ صُحُفًا مُنَشَّرَةً
അല്ല, അവരില്‍ നിന്നുള്ള ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് അവന് തുറ ന്ന പ്രകാശിക്കുന്ന ഒരു പുസ്തകം നല്‍കപ്പെടണമെന്നാണ്.
ഗ്രന്ഥം ക്രോഡീകരിക്കുന്നതിന് മുമ്പുള്ള പ്രവാചകന്‍റെ കാലത്തെ കാഫിറുകളു ടെ മനസ്സിലിരിപ്പാണ് സൂക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ളത്. ഇന്ന് ഇത്തരം സൂക്തങ്ങളെ ല്ലാം വായിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളാണ് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും ത്രികാലജ്ഞാനിയില്‍ നിന്നുള്ള വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്റിനെ തള്ളിപ്പറയുന്നത്. അക്കൂട്ട ര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദു ഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് അവര്‍ 25: 33-34 ല്‍ വായിച്ചിട്ടുണ്ട്. അക്കൂട്ടര്‍ 17: 13-14; 23: 62-64; 45: 28-31 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച തങ്ങളുടെ പി രടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ തുറന്ന പുസ്തകമായി നല്‍കപ്പെട്ട് അത് വായിച്ച് അ വരവരുടെ വിചാരണ ഓരോരുത്തരും സ്വയം നടത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യത്തെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നവരാണ്. 18: 49; 36: 12; 58: 6; 78: 29-30 വിശദീകരണം നോക്കുക.