( അത്തൗബ ) 9 : 54

وَمَا مَنَعَهُمْ أَنْ تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنْفِقُونَ إِلَّا وَهُمْ كَارِهُونَ

അവരുടെ ദാന-ധര്‍മ്മങ്ങള്‍ അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല, നിശ്ചയം അവര്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും നിഷേധിച്ചു എന്നതല്ലാതെ; അവര്‍ നമസ്കാരത്തിന് വരുമ്പോള്‍ മടുപ്പോടും അലസതയോടും കൂടിയല്ലാതെ വരികയില്ലാ എന്നതുകൊണ്ടും, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നത് വെറുപ്പോടുകൂടിയല്ലാ തെയല്ല എന്നതുകൊണ്ടും

ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനതയായ കപടവിശ്വാസികളും അവരുടെ അനുയായികളും ഇവിടെ നാലാം ഘട്ടത്തില്‍ ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നതിനാല്‍ അവര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 2: 3; 6: 146 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അവര്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യാ ഗ്രന്ഥങ്ങളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും എന്ന് 2: 42, 147 സൂ ക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കപ്പെ ടുമ്പോള്‍ 7: 8-9 ല്‍ വിവരിച്ച പ്രകാരം ഇത്തരം മിഥ്യാവാദികള്‍ എല്ലാം നഷ്ടപ്പെട്ടവരാ യിരിക്കും. നരകക്കുണ്ഠത്തില്‍ വെച്ച് ഇത്തരം ഭ്രാന്തന്മാര്‍ അതിന്‍റെ പാറാവുകാരന്‍ മലക്കായ മാലിക്കിനെ വിളിച്ച് "ഓ മാലിക്കേ, നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചൊ ട്ടെ" എന്ന് പറയുമ്പോള്‍ മാലിക്ക് പറയുന്നതാണ്: "നിങ്ങള്‍ അവിടെ കഴിച്ചുകൂട്ടേണ്ടവര്‍ തന്നെയാണ്, നിശ്ചയം ഞങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങളില്‍ വന്നിട്ടുണ്ടായിരു ന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരായിരുന്നു" എന്ന് 3: 41 ല്‍ വിവരിച്ചിട്ടുണ്ട്. 6: 27-28; 7: 157-158; 9: 33 വിശദീകരണം നോക്കുക.