( അല്‍ ബഖറ ) 2 : 42

وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ

നിങ്ങള്‍ സത്യത്തെ മിഥ്യകൊണ്ട് മൂടാതിരിക്കുകയും നിങ്ങള്‍ അറിവുള്ളവരായിരിക്കെ സത്യത്തെ ഒളിപ്പിച്ച് വെക്കാതിരിക്കുകയും ചെയ്യുവീന്‍!

2: 119, 147; 3: 60; 7: 8; 10: 108; 39: 33; 42: 17 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സ ത്യം അദ്ദിക്ര്‍ തന്നെയാണ്. 15: 6, 9; 16: 44; 41: 41 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ ത്രി കാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെ ട്ടിരിക്കെ സത്യമായ അതിനെ ഒഴിവാക്കിക്കൊണ്ടും 2: 78-79 നെ തള്ളിപ്പറഞ്ഞുകൊ ണ്ടും 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങളാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരി പ്പിക്കുന്നതും. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് അവരുടെ കര്‍മ്മങ്ങള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് അ വര്‍ മാറ്റുകയില്ല. ഇത്തരം കുഫ്ഫാറുകളോട് വിശ്വാസി അദ്ദിക്റിനെക്കുറിച്ച് ഉണര്‍ത്തി യാല്‍ 54: 25 ല്‍ പറഞ്ഞ പ്രകാരം 'ഇവന്‍ ഒരു കളവ് പറയുന്ന ഒറ്റയാനാണ്' എന്നായിരി ക്കും അവരുടെ പ്രതികരണം. 17: 81 ല്‍, സത്യം വന്നുകഴിഞ്ഞു, മിഥ്യ തകരുകയും ചെ യ്തു; നിശ്ചയം, മിഥ്യ തകരേണ്ടത് തന്നെയാണ് എന്നും; 34: 49 ല്‍, സത്യം വന്നുകഴിഞ്ഞു, ഇനി മിഥ്യ ആരംഭിക്കുകയോ ആവര്‍ത്തിക്കുകയോ ഇല്ല എന്നും ലോകരില്‍ വായിക്കു ന്നത് ഇക്കൂട്ടര്‍ തന്നെയാണ്. 10: 108 ല്‍, ഓ മനുഷ്യരേ! നിങ്ങളുടെ നാഥനില്‍ നിന്നുള്ള 'സത്യം' നിശ്ചയം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു, അപ്പോള്‍ ആരാണോ അത് ഉ പയോഗപ്പെടുത്തി സന്‍മാര്‍ഗത്തിലായത്, അപ്പോള്‍ നിശ്ചയം അവന്‍ സന്‍മാര്‍ഗത്തിലാ യത് അവന് വേണ്ടിത്തന്നെയാണ്, ആരാണോ അവനെത്തന്നെ വഴി കേടിലാക്കിയത്, അപ്പോള്‍ നിശ്ചയം ആ വഴികേടിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ്, ഞാന്‍ നിങ്ങളുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 119; 3: 71; 7: 8-9 വിശദീകരണം നോക്കുക.