( അത്തൗബ ) 9 : 33

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ

അവന്‍ തന്നെയാണ് അവന്‍റെ പ്രവാചകനെ സന്‍മാര്‍ഗവും യഥാര്‍ത്ഥദീനും കൊണ്ട് അയച്ചത്, അതിനെ മറ്റെല്ലാ ദീനുകളേക്കാളും അതിജയിപ്പിക്കുന്നതി നുവേണ്ടി-അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് അത് എത്ര വെറുപ്പുള്ള കാര്യമാണെങ്കിലും ശരി.

61: 9 ഉം ഇതേ ആശയത്തിലുള്ള സൂക്തമാണ്. 48: 28 ല്‍, അവന്‍ തന്നെയാണ് അവ ന്‍റെ പ്രവാചകനെ സന്‍മാര്‍ഗവും (അദ്ദിക്ര്‍) യഥാര്‍ത്ഥ ദീനും (ഇസ്ലാം) കൊണ്ട് അയച്ചത്, അതിനെ മറ്റെല്ലാ ദീനുകളേക്കാളും അതിജയിപ്പിക്കുന്നതിനുവേണ്ടി, സാക്ഷിയായി ട്ട് അല്ലാഹുതന്നെ ഏറ്റവും മതിയായവനാണ് എന്നുപറഞ്ഞിട്ടുണ്ട്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് സര്‍വ്വസ്രഷ്ടാവ് തൃപ്തിപ്പെട്ടിട്ടുള്ളത് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ജീവിതരീതി മാത്രമാണ്. മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുള്ള സര്‍വ്വസ്വം അവനുതന്നെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസ്തുത ജീവിത സംഹിതക്കാണ് ഇസ്ലാം എന്നുപറയുന്നത്. പ്രകൃതി ജീവിതരീതി, സമാധാനം, ജീ വിതം അല്ലാഹുവിന് സമര്‍പ്പിക്കല്‍ എന്നെല്ലാമാണ് ഇസ്ലാം എന്ന പദം കൊണ്ടുള്ള വിവക്ഷ. അപ്രകാരം സര്‍വ്വസ്വം സ്രഷ്ടാവിന് സമര്‍പ്പിച്ചുകൊണ്ട് സമാധാനത്തോടുകൂടിയുള്ള പ്രകൃതിജീവിതം നയിക്കുന്നവരെയാണ് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ എന്ന് പറയുന്നത്-അവര്‍ ഏത് ജാതി-മത-വേഷ-ഭാഷ-ദേശക്കാരായാലും ശരി. ആ ദീന്‍ മറ്റെല്ലാ ജീവിത വ്യവസ്ഥയെക്കാളും നീതിയിലും ന്യായത്തിലും പ്രതാപത്തിലുമെല്ലാം അതിജയിക്കേണ്ടതാണ്. ആ ദീന്‍ അംഗീകരിച്ചവര്‍ അല്ലാഹുവിന്‍റെ സംഘ ത്തില്‍ പെട്ട നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ ചരിക്കുന്ന ആയിരത്തില്‍ ഒന്നാ യ വിശ്വാസികള്‍ മാത്രമാണ്. ഇന്ന് സത്യമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അ തിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാ തയിലായിക്കഴിഞ്ഞു എന്ന് 3: 101; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഭൂമിയില്‍ എ വിടെയും തല ഉയര്‍ത്തിക്കൊണ്ട് നടക്കുന്നവരാണ്. കപടവിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് യഥാര്‍ത്ഥ ദീനില്‍ നിന്ന് പുറത്തുപോയവരായതുകൊണ്ടാണ് എവിടെയും സ്വീകാര്യമല്ലാത്തവരും വെറുക്കപ്പെടുന്നവരുമായി മാറുന്നത്. ഈ രണ്ടുകൂട്ടരേയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചി ട്ടുളളതെന്ന് 33: 73 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അക്കൂട്ടരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥ ദീന്‍ ലോകത്ത് നടപ്പിലാക്കാന്‍ വേ ണ്ടി ഈസാ രണ്ടാമത് വന്നാല്‍ ഇവര്‍ രണ്ടുകൂട്ടരും പട്ടണങ്ങളില്‍ കുഴപ്പമുണ്ടാക്കുന്ന എഴുപതിനായിരം വരുന്ന മസീഹുദ്ദജ്ജാലിന്‍റെ പടനായകരും വധിക്കപ്പെടുന്നതും 33: 60-61 ന്‍റെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അവര്‍ നാളെ നരകക്കുണ്ഠത്തിലേക്ക് മുഖം കുത്തിയവരായിക്കൊണ്ട് വലിച്ചിഴക്കപ്പെടുന്നവരും സന്‍മാര്‍ഗത്തില്‍ നിന്ന് ഏറ്റവും പിഴച്ചുപോയവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരു മാണെന്ന് 25: 33-34 ല്‍ ഇത്തരം ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 3: 79-80; 4: 48, 82; 9: 13, 30 വിശദീകരണം നോക്കുക.