وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ ۚ قُلْ أُذُنُ خَيْرٍ لَكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِلَّذِينَ آمَنُوا مِنْكُمْ ۚ وَالَّذِينَ يُؤْذُونَ رَسُولَ اللَّهِ لَهُمْ عَذَابٌ أَلِيمٌ
നബിയെ ഉപദ്രവിക്കുന്നവരായ ചിലരും അവരിലുണ്ട്, അവര്‍ പറയുന്നു: ആര് എന്തുപറഞ്ഞാലും കേള്‍ക്കുന്ന ഒരു കാതാണ് അവന്, നീ പറയുക: അവന് എ ല്ലാം കേള്‍ക്കുന്ന കാതായതിന്റെ ഗുണം നിങ്ങള്‍ക്ക് തന്നെയാണ്, അവന് അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നു, വിശ്വാസികളിലും വിശ്വസിക്കുന്നു, നിങ്ങളില്‍ നിന്നുള്ള വിശ്വാസികളായവര്‍ക്ക് അവന് കാരുണ്യം തന്നെയാണ്, അല്ലാഹുവിന്റെ പ്രവാചകനെ ഉപദ്രവിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് വേദനാജനകമാ യ ശിക്ഷയാണുള്ളത്.
ആര് എന്തുപറഞ്ഞാലും കേള്‍ക്കുകയും എല്ലാവര്ക്കും പറയാന്‍ അവസരം നല്കു കയും ചെയ്യുന്നു എന്നതായിരുന്നു പ്രവാചകനെക്കുറിച്ച് കപടവിശ്വാസികള്‍ക്കുള്ള മറ്റൊരു പരാതി. കപടവിശ്വാസികളുടെ ഗൂഢാലോചനകളെയും കുതന്ത്രങ്ങളെയും അപവാദ പ്രചരണങ്ങളെയും കുറിച്ച് യഥാര്‍ത്ഥ വിശ്വാസികള്‍ പ്രവാചകനെ യഥാസമയത്ത് ഉണര് ത്തിക്കൊണ്ടിരുന്നു. തങ്ങളെപ്പോലുള്ള മാന്യന്മാര്ക്കും പ്രമാണിമാര്‍ക്കുമെതിരെ നീത രും പതിതരുമായ ആളുകള്‍ പറയുന്നതെല്ലാം പ്രവാചകന് വിശ്വസിക്കുകയാണോ എ ന്ന് അവര്‍ പിറുപിറുത്തിരുന്നു. 'അവന് എല്ലാം കേള്‍ക്കുന്ന കാതായതിന്റെ ഗുണം നിങ്ങ ള്‍ക്ക് തന്നെയാണ്' എന്ന് പറഞ്ഞതിന്റെ വിവക്ഷ, ദീനിനും ജനങ്ങള്‍ക്കും ഗുണപ്രദമാ യ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രവാചകന് ആളുകള്‍ പറയുന്നത് കേ ട്ടിരുന്നത്. അതുവഴി കുഴപ്പങ്ങളും ഭിന്നതകളും വരാതെ ഐക്യത്തോടെയും സമാധാനത്തോടെയും അവരെ മുന്നോട്ട് നയിക്കാനുള്ള നയം സ്വീകരിക്കാനുമായിരുന്നു എന്നാണ്. പ്രവാചകന് ഈ സ്വഭാവമുള്ള ആളായിരുന്നില്ലെങ്കില്‍ അത് നിങ്ങള്‍ക്കിടയില്‍ പരസ്പ രം ശത്രുതയും വിദ്വേഷവും വിഭാഗീയതയും നിലനില്‍ക്കുന്നതിന് കാരണമാകുമായിരുന്നു. നിങ്ങളുടെ കപടമായ വിശ്വാസവാദവും പ്രകടനാത്മകമായ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദില്‍ നിന്ന് രക്ഷപ്പെടാനുള്ള ന്യായവാദങ്ങളും സൂത്ര ങ്ങളും പ്രവാചകന് ക്ഷമാപൂര്‍വ്വം കേള്‍ക്കുന്നതിന് പകരം അതെല്ലാം അപ്പടി തള്ളിക്കളഞ്ഞിരുന്നെങ്കില്‍ മദീനയിലെ നിങ്ങളുടെ ജീവിതം തന്നെ പ്രയാസകരമാവുമായിരുന്നു. ചുരുക്കത്തില്‍ പ്രവാചകന്റെ ഈ നല്ല സ്വഭാവം നിങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്; ഒട്ടും ദോഷകരമല്ലതന്നെ. 3: 159 വിശദീകരണം നോക്കുക.
പ്രവാചകന് അല്ലാഹുവിനെക്കൊണ്ടും വിശ്വാസികളിലും വിശ്വസിക്കുന്നവനാണ് എന്ന് പറഞ്ഞതിന്റെ വിവക്ഷ, പ്രവാചകന് കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നു എന്ന ക പടവിശ്വാസികളുടെ ആരോപണം തെറ്റാണെന്നാണ്. വാക്ക് എല്ലാവരുടേതും കേള്‍ക്കുമെങ്കിലും യഥാര്‍ത്ഥ വിശ്വാസികള്‍ പറയുന്നത് മാത്രമേ കണക്കിലെടുക്കുകയുള്ളൂ-അ തും അല്ലാഹുവുമായി ആത്മാവുകൊണ്ട് ബന്ധപ്പെട്ട് ചോദിച്ചതിന് ശേഷം മാത്രം. കപടവിശ്വാസികളുടെ ഉപജാപങ്ങളെയും കുതന്ത്രങ്ങളെയും കുറിച്ച് പ്രവാചകന് വിവരം ല ഭിച്ചത് തികച്ചും വിശ്വാസയോഗ്യരായ വിശ്വാസികള്‍ മുഖേനയാണ്. മൊത്തം ലോകത്തി ന് കാരുണ്യമായിട്ടല്ലാതെ പ്രവാചകനായ മുഹമ്മദിനെ അയച്ചിട്ടില്ല എന്ന് 21: 107 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ക്ക് മാത്രമേ പ്രവാചകനും ഗ്രന്ഥവും കാരുണ്യമാവുകയുള്ളൂ. അദ്ദിക്റിനെ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോ ഗപ്പെടുത്തുന്നവര് മാത്രമാണ് 16: 89 ല്‍ പറഞ്ഞ പ്രകാരം മുസ്ലിംകള്. എന്നാല്‍ ഇന്ന് ഇ ത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലോകത്തുള്ള ഫുജ്ജാറുകള്‍ പ്രവാചകനെ പിന്‍പറ്റാതെ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലി നെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാ ണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ നാവുകൊ ണ്ട് 'അല്ലാഹ്' എന്ന് പറയുന്നവരാണെങ്കിലും ആത്മാവുകൊണ്ട് അല്ലാഹുവിനെ സ്മരിക്കാത്ത തെമ്മാടികളാണ്. ഭ്രാന്തന്മാരായ ഇവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 3: 21-22 ല്‍ വിവരിച്ച പ്രകാരം അവര്‍ പ്രവാചകന്മാരെ കൊല്ലാതെ കൊന്നു കൊണ്ടിരിക്കുന്നവരാണ്. വിശ്വാസികള്‍ മനുഷ്യരുടെ ഐക്യം സ്ഥാപിക്കുക എന്ന ലക്ഷ്യം വെച്ച് ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്നവരാണെങ്കില് കാഫിറുകളും മുശ്രിക്കുകളുമാ യ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 9: 32-33 ല്‍ പറഞ്ഞ പ്രകാരം പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ്. ഇവ ര്‍ തന്നെയാണ് 25: 18 ല്‍ പറഞ്ഞ കെട്ടജനതയും 8: 22 ലും 98: 6 ലും പറഞ്ഞ ചിന്താശ ക്തി ഉപയോഗപ്പെടുത്താത്തവരും ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരുമായ മനുഷ്യരില്‍ നിന്നുള്ള നരകത്തിന്റെ വിറകുകളും. 2: 18; 4: 105, 115; 6: 52 വിശദീകരണം നോക്കുക.