( അത്തൗബ ) 9 : 97

الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنْزَلَ اللَّهُ عَلَىٰ رَسُولِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

ഗ്രാമീണ അറബികള്‍ നിഷേധത്തിലും കാപട്യത്തിലും കൂടുതല്‍ കടുത്തവരാ ണ്, അല്ലാഹു അവന്‍റെ പ്രവാചകന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുള്ള വിധിവിലക്കു കളെ സംബന്ധിച്ച് അവര്‍ അറിവില്ലാത്തവരായിരിക്കാന്‍ സാധ്യതയുമുണ്ട്, അല്ലാഹുവാകട്ടെ എല്ലാം അറിയുന്ന യുക്തിജ്ഞനുമാകുന്നു.

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇ ന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊ വ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ 4: 150-151 ല്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 3: 70 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ്. ദുഷ്ടജീവികളായ ഇക്കൂട്ടര്‍ നാഥന്‍റെ പ്രകാശമാ യ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണെങ്കിലും 6: 89-90; 9: 46 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍ അവന്‍റെ പ്രകാശം ഇതര ജനവിഭാ ഗങ്ങളിലൂടെ ലോകരില്‍ വ്യാപിപ്പിക്കുന്നതാണ്. 3: 30, 102, 182; 9: 91 വിശദീകരണം നോ ക്കുക.