( യൂനുസ് ) 10 : 53

وَيَسْتَنْبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنْتُمْ بِمُعْجِزِينَ

അത് സത്യം തന്നെയോ എന്ന് അവര്‍ നിന്നോട് ആണയിട്ട് ചോദിക്കുന്നുവല്ലോ? നീ പറയുക: അതെ, എന്‍റെ നാഥനാണ് സത്യം, നിശ്ചയം അത് സത്യം തന്നെയാണ്, നിങ്ങള്‍ അത് നടപ്പിലാകുന്നത് തടയാന്‍ ശക്തരൊന്നുമല്ലതന്നെ!

'എന്‍റെ നാഥനാണ്' എന്ന് പറഞ്ഞുകൊണ്ട് സത്യം ചെയ്യുന്ന മൂന്ന് സൂക്തങ്ങളില്‍ ഒന്നാണ് ഇത്. മൂന്നും പുനര്‍ജന്മത്തിന്‍റെ സംഭവ്യതയെ ഉറപ്പിക്കുന്നതുമാണ്. 34: 3 ല്‍, ആ അന്ത്യമണിക്കൂര്‍ നമുക്ക് വന്നെത്തുകയില്ല എന്ന് കാഫിറുകള്‍ പറയുന്നു; നീ പറയുക: അല്ല, എന്‍റെ നാഥനാണ് സത്യം! നിങ്ങള്‍ക്ക് അത് വന്നെത്തുകതന്നെ ചെയ്യും, അദൃശ്യങ്ങള്‍ അറിയുന്ന ഏകനായ അവനില്‍ നിന്ന് ഒരു അണുഅളവ് തൂക്കം വരുന്നതോ അതിലേറെ ചെറുതോ വലുതോ ആയ ഒന്നും തന്നെ-അവ ആകാശങ്ങളിലോ ഭൂമിയി ലോ ആയിരിക്കട്ടെ-മറഞ്ഞ് നില്‍ക്കുന്നില്ല, എല്ലാം ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ ഇല്ല എന്നും; 64: 7 ല്‍, കാഫിറുകളായവര്‍ ഉറപ്പിച്ചുപറയുന്നു: നി ശ്ചയം അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുകയില്ലതന്നെ എന്ന്; നീ പറയുക: അല്ല, എന്‍റെ നാ ഥനാണ് സത്യം, നിങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും, പിന്നെ നിങ്ങള്‍ എ ന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ്, അതാകട്ടെ അല്ലാഹുവിന്‍റെ മേല്‍ വളരെ എളുപ്പമുള്ള കാര്യമാണ് എന്നും പറഞ്ഞിട്ടുണ്ട്.

2: 255 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്റിനെ ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ സത്യപ്പെടുത്തു കയുള്ളൂ. ബാക്കി 999 ഫുജ്ജാറുകളായ കുഫ്ഫാറുകളും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 2: 78-79 ല്‍ വിവരിച്ച പ്രകാരം കള്ളവാദികള്‍ എഴു തിയുണ്ടാക്കിയ നരകത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റുന്നതും പ്രചരി പ്പിക്കുന്നതും. ഇത്തരം ഭ്രാന്തന്മാര്‍ "ഓ ഞങ്ങളുടെ നാഥാ! ഞങ്ങള്‍ നരകക്കുണ്ഠത്തി ലെ കാഴ്ചകള്‍ ശരിക്കും കണ്ടു, അതിലെ രോദനങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അപ്പോള്‍ നീ ഞങ്ങളെ ഐഹികലോകത്തേക്ക് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനുവേണ്ടി തി രിച്ചയച്ചാലും, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു" എന്ന് പറയുന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 8: 48 ല്‍ വിവരിച്ച പ്രകാരം ഏതൊരാളും വിശ്വാ സിയാകുന്നതിന് തന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കുകതന്നെ വേണം. 2: 234; 9: 51; 10: 7-8 വിശദീകരണം നോക്കുക.