( അത്തൗബ ) 9 : 51

قُلْ لَنْ يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

നീ പറയുക: അല്ലാഹു ഞങ്ങള്‍ക്ക് എന്തൊന്നാണോ രേഖപ്പെടുത്തിവെച്ചിട്ടു ള്ളത് അതല്ലാതെ യാതൊന്നും തന്നെ ഞങ്ങളെ ബാധിക്കുകയില്ല തന്നെ, അവ ന്‍ മാത്രമാണ് ഞങ്ങളുടെ യജമാനന്‍, അപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ മാത്രം ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.

പ്രപഞ്ചത്തില്‍ എന്തെല്ലാമാണ് സംഭവിക്കുക എന്ന് ത്രികാലജ്ഞാനിയായ നാഥന്‍ ആദ്യമേ അവന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് 2: 255 ല്‍ വിവരിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും അവരുടെ കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ വഹിക്കുന്നുണ്ടെന്നും വിധിദിസം അത് ഒരു പ്രകാശിക്കുന്ന തുറന്ന പുസ്തകമായി ഊരിയെടുത്ത് നല്‍കിക്കൊണ്ട് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും 1: 3; 2: 168-169; 3: 199 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍തിരിക്കുന്ന ഉരക്കല്ലായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് 55: 1-4; 76: 3; 90: 10; 91: 7-10 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം ഓരോരു ത്തരും ഇവിടെ പണിയേണ്ടതാണ്. എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗ ങ്ങളെത്തൊട്ടും നരകകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ നല്‍കിയ നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എല്ലാ ആയിരത്തിലും ഒന്നുമാത്ര മേ അദ്ദിക്റിനെ പ്രസ്തുത ലക്ഷ്യത്തിന് ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് 3: 101-102; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 8: 48 ല്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക് ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്ത ഒരാളും തന്നെ വിശ്വാസിയാവുകയില്ല. 4: 78-79; 7: 150-151, 180; 22: 77-78 വിശദീകരണം നോക്കുക.