وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِي الْأَرْضِ لَافْتَدَتْ بِهِ ۗ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ ۖ وَقُضِيَ بَيْنَهُمْ بِالْقِسْطِ ۚ وَهُمْ لَا يُظْلَمُونَ
നിശ്ചയം, അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിയുടെ പക്കലും ഭൂമിയിലെ സ മ്പത്ത് മുഴുവനും ഉണ്ടെങ്കില്‍ ആ ദിനത്തിലെ ശിക്ഷയില്‍ നിന്ന് മോചിതനാകുന്നതിനുവേണ്ടി അതൊക്കെയും പകരമായി നല്‍കാന്‍ അവന്‍ സന്നദ്ധനാകുന്നതാണ്, ആ ശിക്ഷ നേരില്‍കാണുമ്പോള്‍ അവര്‍ തങ്ങളുടെ ഉള്ളിന്‍റെയു ള്ളില്‍ ഖേദിച്ചുകൊണ്ടിരിക്കും, നീതികൊണ്ട് അവര്‍ക്കിടയില്‍ വിധികല്‍പിക്കപ്പെടുന്നതുമാണ്, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.
അക്രമിയായ ഓരോ വ്യക്തിയുടെ പക്കലും ഭൂമിയിലെ സമ്പത്തുകള്‍ മുഴുവനും ഉ ണ്ടെങ്കില്‍ ആ ദിനത്തിലെ ശിക്ഷയില്‍ നിന്ന് മോചിതനാകുന്നതിനുവേണ്ടിഅതൊക്കെയും പകരമായി നല്‍കാന്‍ അവന്‍ സന്നദ്ധനായാലും അവനില്‍ നിന്ന് അത് സ്വീക രിക്കുകയില്ല എന്ന് 3: 91 ന്‍റെ വിശദീകരണത്തില്‍ നിന്നും, ഭൂമിയിലുള്ള മുഴുവന്‍ ആളുക ളും അക്രമികളായി മാറിയിരുന്നുവെങ്കില്‍ അതിനെ-ഭൂമിയെ-പകരം വെക്കുമായിരു ന്നു എന്ന മറ്റൊരാശയം 6: 45-47 ന്‍റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവ രും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരുമാണ്. 8: 22 ല്‍ പ റഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ട ജീവികളായ ഇവര്‍ ഈസായുടെ ര ണ്ടാം വരവിനുശേഷം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതാണ്. ശേഷം എല്ലാവരും 43: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇവിടെ മല ക്കുകളുടെ ജീവിതം-ലൈംഗികബന്ധമില്ലാത്ത ജീവിതം-നയിക്കുന്നതാണ്. 2: 159-161; 5: 36, 45; 9: 23-24 വിശദീകരണം നോക്കുക.