ضَرَبَ اللَّهُ مَثَلًا عَبْدًا مَمْلُوكًا لَا يَقْدِرُ عَلَىٰ شَيْءٍ وَمَنْ رَزَقْنَاهُ مِنَّا رِزْقًا حَسَنًا فَهُوَ يُنْفِقُ مِنْهُ سِرًّا وَجَهْرًا ۖ هَلْ يَسْتَوُونَ ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
അല്ലാഹു ഇതാ ഒരു ഉപമ എടുത്തുദ്ധരിക്കുന്നു; ഒരാളുടെ അധീനത്തിലുള്ള ഒരു അടിമ, അവന് സ്വന്തമായി ഒരു അധികാരവുമില്ല, മറ്റൊരുവനാകട്ടെ, അവന് നമ്മില്‍ നിന്നുള്ള ഉത്തമമായ വിഭവങ്ങള്‍ നാം പ്രദാനം ചെയ്തിട്ടുണ്ട്, അവന്‍ അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊ ണ്ടിരിക്കുകയും ചെയ്യുന്നു, അപ്പോള്‍ അവര്‍ രണ്ടുപേരും സമമാകുമോ? അല്ലാഹുവിന് സ്തുതി; അല്ല, അവരില്‍ അധികപേരും അറിവില്ലാത്തവരാകുന്നു.
ഈ സൂക്തത്തില്‍ ഉദാഹരിച്ച 'ഒരാള്‍' സ്വന്തമായി യാതൊരു കഴിവുമില്ലാത്ത വനും മറ്റൊരാളുടെ അടിമത്തത്തിന്‍ കീഴിലുള്ളവനുമാണ്. മറ്റൊരാള്‍ സ്വതന്ത്രനും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ട് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സ്വര്‍ഗം പണിതുകൊണ്ടിരിക്കുന്നവനുമാണ്. ഈ രണ്ടുപേരും സമമാകുമോ എന്നാണ് ചോദ്യം. അപ്പോള്‍ ഉത്തരം പറയാതെ മൗനം ദീക്ഷിക്കുന്ന അവരോട് അല്ലാഹുതന്നെ പറയുകയാണ്: അല്ലാഹുവിന് സ്തുതി! പക്ഷേ മനുഷ്യരില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതുപേരും ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയാത്തതിനാല്‍ ജീവിതലക്ഷ്യം അറിയാത്തവരാകുന്നു. 32: 18 ല്‍, വി ശ്വാസിയായ ഒരാളും തെമ്മാടിയായ ഒരാളും സമമാകുമോ എന്ന് ചോദിക്കുന്നുണ്ട്. വി ശ്വാസി അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് ജീവിതലക്ഷ്യം സാക്ഷാത്രിക്കാന്‍ സ്വര്‍ഗം പണിയുന്നവനുമാണ്. എന്നാല്‍ തെമ്മാടി അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ട് ജീവിക്കുന്നതിനാല്‍ നരകം പണിയുന്നവനും മരണത്തോടുകൂടി അവന്‍ സമ്പാദിച്ച നരകത്തില്‍ ചേക്കേറുന്നവനുമാണ്. അധികാരമുള്ളവനും ഇല്ലാത്തവനും വ്യത്യസ്തരാണെന്ന് പ്ര ത്യക്ഷത്തില്‍ തന്നെ മനുഷ്യര്‍ക്ക് അറിയാവുന്നതാണ്, എന്നിട്ടും അവര്‍ അറിവില്ലായ്മ നടിച്ചുകൊണ്ട് സ്രഷ്ടാവിന്‍റെ അധികാരാവകാശങ്ങള്‍ സൃഷ്ടികള്‍ക്ക് വെച്ചുകൊടു ക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ ഭവിഷ്യത്ത് അവര്‍ മനസ്സിലാക്കുന്നുമില്ല. 39: 29 ല്‍, അ ല്ലാഹു ഒരു ഉപമ ഉദ്ധരിക്കുന്നു, ഒരാള്‍ വിവിധങ്ങളായ നേതാക്കന്‍മാര്‍ക്ക് വിധേയനാ യി ജീവിക്കുന്നവനും മറ്റൊരുവന്‍ ഏകനായ അല്ലാഹുവില്‍ സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കുന്നവനുമാണ്; അവര്‍ രണ്ടുപേരുടെയും ഉപമ സമമാകുമോ, അല്ലാഹുവിനാണ് സ്തു തി! എന്നാല്‍ അവരില്‍ അധികപേരും അറിവില്ലാത്തവരാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പിശാചിന്‍റെ സംഘത്തില്‍ പെട്ട് വിവിധങ്ങളായ ത്വാഗൂത്തുകളെ അ നുസരിക്കുന്ന ഒരുവനും ഏകനായ അല്ലാഹുവിന് വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ച് ഇ സ്ലാമില്‍ നിലകൊള്ളുന്ന ഒരുവനും സമമാകുമോ എന്നാണ് ചോദിക്കുന്നത്. 28: 57; 34: 28, 36; 40: 57 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് 'മനുഷ്യരില്‍ അധികപേരും അ റിവില്ലാത്തവരാകുന്നു' എന്ന ആശയത്തിലാകുന്നു. 2: 99; 9: 67-68, 71-72; 16: 36; 32: 19-20 വിശദീകരണം നോക്കുക.