بَلْ مَتَّعْنَا هَٰؤُلَاءِ وَآبَاءَهُمْ حَتَّىٰ طَالَ عَلَيْهِمُ الْعُمُرُ ۗ أَفَلَا يَرَوْنَ أَنَّا نَأْتِي الْأَرْضَ نَنْقُصُهَا مِنْ أَطْرَافِهَا ۚ أَفَهُمُ الْغَالِبُونَ
അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും നാം ജീവിതവിഭവങ്ങള്‍ നല്‍കി, അങ്ങനെ അവര്‍ ആ ജീവിതവിഭവങ്ങള്‍ ആസ്വദിച്ച് അവരുടെമേല്‍ ആ യുസ്സ് നീണ്ടുപോയി; നിശ്ചയം നാം ഭൂമിയില്‍ വന്ന് അതിനെ നാനാഭാഗത്തു നിന്നും ചുരുട്ടിക്കൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് അവര്‍ കാണുന്നില്ലെയോ? അ പ്പോള്‍ ഇവരാണോ അതിജയിക്കാന്‍ പോകുന്നത്?
ആപത്ത്-വിപത്ത് ഘട്ടങ്ങളില്‍ കാഫിറുകള്‍ അല്ലാഹുവിനെക്കൂടാതെ അല്ലെങ്കി ല്‍ അല്ലാഹുവിനോടൊപ്പം വിളിച്ച് പ്രാര്‍ത്ഥിക്കുന്ന മഹാത്മാക്കള്‍ വിധിദിവസം അവര്‍ ക്കെതിരായി നാഥനോട്: നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും യഥേഷ്ടം ഭക്ഷണ വിഭവങ്ങള്‍ നല്‍കി-അദ്ദിക്റിനെ മറന്ന് ജീവിക്കുന്നതുവരെ, അങ്ങനെ അവര്‍ ഒരു കെട്ട ജനതയായിത്തീര്‍ന്നു എന്ന് പറയുന്നതാണെന്ന് 25: 18 ല്‍ പറഞ്ഞിട്ടുണ്ട്.
'നിശ്ചയം നാം ഭൂമിയില്‍ വന്ന് അതിനെ നാനാഭാഗത്തുനിന്നും ചുരുട്ടിക്കൊണ്ടിരി ക്കുന്നതെങ്ങനെയെന്ന് അവര്‍ കാണുന്നില്ലെയോ?' എന്ന് പറഞ്ഞാല്‍ അല്ലാഹു ഇറങ്ങി വരുന്നു എന്നല്ല; മറിച്ച് 41: 53 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ പ്ര വചിക്കുന്ന കാര്യങ്ങള്‍ ദിഗന്തങ്ങളിലും അവരില്‍ തന്നെയും നടപ്പിലാകുന്നത് കാണുന്നി ല്ലേ എന്നാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളുടെ ബാഹുല്യം അവരെ അതിജയിപ്പിക്കുമെന്ന് കരുതേണ്ടതില്ല. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊ ണ്ട് നടത്തുന്ന അവരുടെ അഞ്ച് സമയങ്ങളിലെ നമസ്കാരങ്ങളില്‍ അവര്‍ മസീഹുദ്ദജ്ജാലിന്‍റെ നാശത്തെത്തൊട്ട് അഭയം തേടുന്നുണ്ടെങ്കിലും, നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് അവരുടെ നമസ്കാരം തടയാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. 9: 53-55, 67-69; 25: 29-34, 65-66 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ക്ക് നമസ്കരിച്ചതിനും നോമ്പ് നോറ്റതിനും ദാനധര്‍മ്മ ങ്ങള്‍ ചെയ്തതിനും ഹജ്ജും ഉംറയും ചെയ്തതിനും പിഴയായി നരകക്കുണ്ഠമാണ് ല ഭിക്കുക. മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗ്ഗം തെരഞ്ഞെടുക്കുന്ന അവരെ ഈസാ രണ്ടാമത് വ ന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പ്പ ന നടപ്പിലാക്കുന്നതാണ്. 16: 33; 13: 41-42; 17: 81 വിശദീകരണം നോക്കുക.