( അൽ മാഇദ ) 5 : 102

قَدْ سَأَلَهَا قَوْمٌ مِنْ قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ

നിങ്ങള്‍ക്കുമുമ്പുള്ള ഒരു ജനത ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, പിന്നെ അതുകൊണ്ട് അവര്‍ കാഫിറുകളായി ആപതിച്ചു.

 2: 108; 5: 78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്ത് മദീനയില്‍ അവതരിച്ച ഈ സൂക്തം വിശ്വാസികളെ പഠിപ്പിക്കുന്നത്, മൂസായുടെ അന്നത്തെ ജനതയായ ജൂതന്മാര്‍ ചോദിച്ചിരുന്നതുപോലെ ഗ്രന്ഥം അവതരിപ്പിച്ചുകൊണ്ടിരിക്കെ നിങ്ങ ള്‍ പ്രവാചകനോട് ചോദിക്കരുത് എന്നാണ്. ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരി ച്ചിട്ടുള്ളതും 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക് ര്‍ ഒരു ഗ്രന്ഥമായി 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കുന്നു. 15: 9 ല്‍ പറഞ്ഞ പ്രകാരം നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതും നാഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്തിട്ടുള്ളതുമായ അതില്‍ ക്രോഡീകരിക്കുന്നതിന് മുമ്പോ ക്രോഡീകരിച്ചതിന് ശേഷമോ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമാണെന്ന് 41: 41-42 ലും പറഞ്ഞിട്ടുണ്ട്. 16: 89 ല്‍ പറഞ്ഞ പ്രകാരം സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ മാത്രമാ ണ് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അതിനെ സന്മാര്‍ഗവും കാരുണ്യവും ശു ഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുക. അറബി ഖുര്‍ആന്‍ വായിക്കുന്ന 4: 150- 151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണെന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായതിനാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ നാഥന്‍ മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല. മറിച്ച് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരായിട്ടാണ് 8: 22 ല്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത്. 5: 33 ല്‍ വിവരിച്ച പ്രകാരം മസീഹുദ്ദജ്ജാലിന്‍റെ വരവിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരെ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിക്കുമ്പോള്‍ മാത്രമാണ് അദ്ദിക്ര്‍ അഥവാ ദിക്രീ ആ യിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക എന്ന് 38: 8 ല്‍ അവരാണ് വായിച്ചിട്ടുള്ളത്. 1: 7; 2: 210-211; 4: 63; 48: 6 വിശദീകരണം നോക്കുക.