( അൽ മാഇദ ) 5 : 2

يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ وَلَا الْهَدْيَ وَلَا الْقَلَائِدَ وَلَا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِنْ رَبِّهِمْ وَرِضْوَانًا ۚ وَإِذَا حَلَلْتُمْ فَاصْطَادُوا ۚ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَنْ صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَنْ تَعْتَدُوا ۘ وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിന്‍റെ അടയാളങ്ങളെ അ നാദരിക്കരുത്-യുദ്ധം നിഷിദ്ധമായ മാസങ്ങളെയും ബലിമൃഗങ്ങളെയും കഴു ത്തില്‍ പട്ടയിട്ട മൃഗങ്ങളെയും മസ്ജിദുല്‍ ഹറാമിന്‍റെ സുരക്ഷിതത്വത്തെയും തങ്ങളുടെ നാഥന്‍റെ ഔദാര്യവും തൃപ്തിയും അന്വേഷിച്ചുകൊണ്ട് അങ്ങോ ട്ടുപോകുന്നവരെയും; നിങ്ങള്‍ ഇഹ്റാമില്‍നിന്ന് വിരമിച്ചാല്‍ അപ്പോള്‍ നിങ്ങ ള്‍ വേട്ടയാടിക്കൊള്ളുക, നിങ്ങളെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടഞ്ഞ ഒരു ജ നതയോടുള്ള വിദ്വേഷം അവരോട് അതിക്രമം കാണിക്കത്തക്ക വിധം നിങ്ങ ളെ ഭ്രാന്തുപിടിപ്പിക്കാതെയുമിരിക്കട്ടെ, നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുവിന്‍, ശത്രുതയിലും കുറ്റങ്ങളിലും നിങ്ങള്‍ പരസ്പരം സഹകരിക്കാതിരിക്കുകയും ചെയ്യുവിന്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ്.

ത്രികാലജ്ഞാനിയുടെ ഗ്രന്ഥമായ അദ്ദിക്റിലെ 6236 സൂക്തങ്ങളുടെ വിധിവിലക്കുകളാണ് ഇന്ന് നാഥന്‍റെ അടയാളങ്ങള്‍. മതത്തില്‍ നിര്‍ബന്ധമില്ല എന്ന് 2: 256 ല്‍ അല്ലാഹു പഠിപ്പിച്ചിരിക്കെ, ഇതര ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍, ചിഹ്നങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നിവ അനാദരിക്കാതിരിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. 22: 40 വിശദീകരണം നോക്കുക. നാടുകളുടെ ചിഹ്നമായ രാഷ്ട്രപതാക, ദേശീയ ആഘോഷം തുടങ്ങിയവയെയും അവമതിക്കാന്‍ വിശ്വാസികള്‍ക്ക് പാടില്ല. 6: 108 ല്‍, അല്ലാഹുവിനെക്കൂടാതെ ബഹുദൈവാരാധകര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ പഴിക്കാനോ വെറുക്കാനോ പാടില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്. 49: 11 ല്‍, വിശ്വാസികളെ വിളിച്ച് നിങ്ങളില്‍ ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്, നിങ്ങള്‍ കുത്തുവാക്ക് പറയരുത്, നിങ്ങള്‍ ചീത്തപ്പേര് വിളിക്കരുത്, ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നിങ്ങളിലാരെങ്കിലും ഖേദിച്ചുമടങ്ങുന്നില്ലെങ്കില്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമികളെന്ന് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേഷം, നടത്തം, ഭക്ഷണരീതി, സംസ്കാരം തുടങ്ങിയവയെയെല്ലാം പരിഹസിക്കലും വര്‍ഗീയത, ദേശീയത, വംശീയത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വെച്ചുപുലര്‍ത്തലും അല്ലാഹുവിന്‍റെ അടയാളങ്ങളെ അനാദരിക്കലാണ്. എന്നാല്‍ ഫുജ്ജാറുകളില്‍ പെട്ട കപടവിശ്വാസികളോട് അവരുടെ മനസ്സില്‍ തട്ടുന്ന വിധത്തില്‍ കുത്തുവാക്കുകള്‍ പറയണമെന്ന് 4: 63 ല്‍ കല്‍പിച്ചിട്ടുണ്ട്. അല്ലാഹു കോപിച്ച, ശപിച്ച, കൊന്നുകളഞ്ഞ ഇത്തരം കപടവിശ്വാസികളോട് അല്ലാഹു സ്വീകരിച്ച അതേ നയം തന്നെയാണ് അവന്‍റെ പ്രതിനിധികളായ വിശ്വാസികളും സ്വീകരിക്കുക. 

യുദ്ധം നിഷിദ്ധമായ മാസങ്ങളുടെ പവിത്രത മക്കാമുശ്രിക്കുകള്‍ പാലിച്ചിട്ടില്ലെങ്കിലും വിശ്വാസികള്‍ പാലിക്കണമെന്നും ബലിമൃഗങ്ങളെ ദ്രോഹിക്കാനോ കൊള്ള ചെയ്യാനോ പാടില്ലെന്നുമാണ് വിശ്വാസികളെ ഉണര്‍ത്തുന്നത്. ബലിമൃഗങ്ങളാണെന്ന് തെളിയിക്കുന്നതിനുവേണ്ടി കഴുത്തില്‍ പട്ടയിട്ട മൃഗങ്ങളെയും ആ പട്ടയെയും അനാദരിക്കരുതെന്നും, മക്കയിലേക്ക് തീര്‍ത്ഥാടനത്തിനുപോയ വിശ്വാസികളെ മക്കാമുശ്രിക്കുകള്‍ തടഞ്ഞതിനുള്ള ദേഷ്യം വെച്ച് തങ്ങളുടെ നാട്ടിലൂടെ മക്കയിലേക്ക് പോകുന്ന മുശ്രിക്ക് ഗോത്രക്കാരെ ചിന്താശൂന്യരായി വിശ്വാസികള്‍ തടയരുതെന്നുമാണ് കല്‍പിക്കുന്നത്. അതുപോലെ മസ്ജിദുല്‍ ഹറമിന്‍റെ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഇല്ലാതാക്കുന്ന വാക്കോ പ്രവൃത്തിയോ ചിന്തയോ വിശ്വാസികളില്‍ നിന്ന് ഉണ്ടായിക്കൂടാ എന്നും പഠിപ്പിക്കുന്നു.

5: 94 ല്‍, നിങ്ങളുടെ കൈകള്‍ക്കും അമ്പുകള്‍ക്കും എത്തിപ്പെടുന്ന വിധത്തില്‍ വേട്ടമൃഗങ്ങളെ നിങ്ങളുടെ അടുത്തേക്ക് അയച്ച് അല്ലാഹു നിങ്ങളെ പരീക്ഷിക്കുന്നതാണ് -നിങ്ങളില്‍ ആരാണ് അദൃശ്യമായി അവനെ ഭയപ്പെടുന്നതെന്ന് അല്ലാഹുവിന് അറിയാന്‍ വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ത്രികാലജ്ഞാനിയായ നാഥന് അറിയാന്‍ വേണ്ടിയല്ല അത്, മറിച്ച് അവന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസിക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ്. 2: 62, 190-193, 256; 3: 90-91; 4: 114-115 വിശദീകരണം നോക്കുക.