( അന്നജ്മ് ) 53 : 35

أَعِنْدَهُ عِلْمُ الْغَيْبِ فَهُوَ يَرَىٰ

അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടോ, അങ്ങനെ അവന്‍ അത് കണ്ടു കൊണ്ടിരിക്കുകയാണോ? 

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥന്‍റെ സംസാരമായ അദ്ദിക്റി നെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി അംഗീകരിക്കുക 16: 89 ല്‍ പറഞ്ഞ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന വിശ്വാസികളായ മുസ്ലിംകള്‍ മാത്ര മാണ്. എന്നാല്‍ ഇന്ന് ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവ ര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 2: 18, 170; 9: 67-68; 17: 97-98; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരും ഊമരുമായതിനാല്‍ നരകക്കുണ്ഠത്തിലേക്ക് തങ്ങളുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റ വും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണ്. 2: 254; 3: 91; 9: 80-82 വിശദീകരണം നോക്കുക.