( അൽ അന്‍ആം ) 6 : 130

يَا مَعْشَرَ الْجِنِّ وَالْإِنْسِ أَلَمْ يَأْتِكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنْذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا شَهِدْنَا عَلَىٰ أَنْفُسِنَا ۖ وَغَرَّتْهُمُ الْحَيَاةُ الدُّنْيَا وَشَهِدُوا عَلَىٰ أَنْفُسِهِمْ أَنَّهُمْ كَانُوا كَافِرِينَ

ഓ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ! എന്‍റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വഴിക്കുവഴിയായി വിശദീകരിച്ച് തരികയും ഇങ്ങനെ ഒരു നാളിനെ കണ്ടു മുട്ടുമെന്ന് നിങ്ങളോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്‍മാര്‍ നിങ്ങളുടെ മേല്‍ വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതേ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിട്ടുതന്നെ സാക്ഷ്യം വഹിക്കുന്നു, ഭൗതികജീവിതം അവരെ വഞ്ചിച്ചു, നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് അവരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ്.

7: 35-36 ല്‍ ആദം സന്താനങ്ങളെ വിളിച്ച് അല്ലാഹു പറയുന്നു: എന്‍റെ സൂക്തങ്ങള്‍ വഴിക്കുവഴിയായി നിങ്ങള്‍ക്ക് വിശദീകരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്‍മാര്‍ നിങ്ങളിലേക്ക് വന്നുകഴിഞ്ഞാല്‍, അപ്പോള്‍ ആരാണോ സൂക്ഷ്മത പാലിക്കുകയും കര്‍മ്മങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നത് അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. ആരാണോ നമ്മുടെ സൂക്തങ്ങള്‍ തള്ളിപ്പറയുകയും അവയെത്തൊട്ട് അഹങ്കരിക്കുകയും ചെയ്യുന്നത്, അക്കൂട്ടരാകുന്നു നരകവാസികള്‍, അ വര്‍ അതില്‍ നിത്യവാസികളുമാകുന്നു എന്നും; 7: 37 ല്‍, ഗ്രന്ഥം കിട്ടിയിട്ട് അതിനെ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന അനുയായികളും മരണസമയത്ത് 'നിശ്ചയം അവര്‍ കാഫിറുകള്‍ ത ന്നെയായിരുന്നു' എന്ന് അവരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കും എന്നും പ റഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടു ത്താന്‍ നല്‍കാതെയും ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഏതൊരു ഫുജ്ജാറി ന്‍റെയും മരണസമയത്ത് അല്ലാഹു അവനോട് 'അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും, വി ചാരണക്കുശേഷം കാഫിറുകള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് തെളിക്കപ്പെടുകയും അതിന്‍റെ അടുത്തെത്തുന്നതോടെ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടുന്നതുമാണ്, അതി ന്‍റെ പാറാവുകാര്‍ അവരോട് ചോദിക്കുകയും ചെയ്യും: നിങ്ങളുടെ ഉടമയില്‍ നിന്നുള്ള സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വിശദീകരിച്ച് തരികയും ഈ ദിനത്തെക്കുറിച്ച് താക്കീത് നല്‍ കുകയും ചെയ്തിരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്‍മാര്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ടാ യിരുന്നില്ലേ? അവര്‍ മറുപടി പറയും: അതെ, എന്നാല്‍ കാഫിറുകളായ ഞങ്ങളുടെ മേ ല്‍ ശിക്ഷാവചനം ബാധകമായി എന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്. 67: 6-10 ല്‍, കാഫിറുകളില്‍ നിന്നുള്ള ഓരോ കൂട്ടത്തെയും ആ നരകത്തിലേക്ക് വലിച്ചെറിയുമ്പോള്‍ അതി ന്‍റെ പാറാവുകാര്‍ ചോദിക്കും: നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ? അപ്പോള്‍ അവര്‍ പറയും: അതേ, നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ ഞങ്ങള്‍ അവരെ തള്ളിപ്പറയുകയും അല്ലാഹു ഒന്നും തന്നെ ഇറക്കിയിട്ടില്ല, നിങ്ങള്‍ വമ്പിച്ച വഴികേടിലല്ലാതെയല്ല എന്ന് അവരോട് പറയുകയും ചെയ് തിരുന്നു; അവര്‍ സ്വയം പറയുകയും ചെയ്യും: ഓ ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ബുദ്ധി ഉപയോഗപ്പെടുത്തി ചിന്തിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികള്‍ ആകുമായിരുന്നില്ലല്ലോ! എന്ന് പറഞ്ഞിട്ടുണ്ട്. 

മരണത്തോടുകൂടിത്തന്നെ കാഫിറുകള്‍ക്ക് നരകശിക്ഷയില്‍ നിന്നുള്ള ഒരു വിഹിതം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. വിധി ദിവസം അവര്‍ നരകത്തില്‍ പ്രവേശിക്കപ്പെടുമെന്നും സ്രഷ്ടാവ് മാതാപിതാക്കളെ ഏല്‍പ്പിച്ച മക്കള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പഠിപ്പിക്കാതിരുന്നാല്‍ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തോടൊപ്പം മുന്‍ഗാമിക ളെ ശപിച്ചുകൊണ്ട് അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുമെന്നും അങ്ങനെ മാതാപിതാക്കളും മക്കളുമെല്ലാം നരകക്കുണ്ഠത്തില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ഒരുമിച്ചുകൂടിയാ ല്‍ മക്കള്‍ മാതാപിതാക്കളെ ചൂണ്ടിക്കൊണ്ട്: ഞങ്ങളുടെ നാഥാ! ഇക്കൂട്ടരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്, അതുകൊണ്ട് നരകത്തില്‍ നിന്നുള്ള ഇരട്ടിശിക്ഷ അവര്‍ക്ക് നല്‍കിയാലും എന്ന് പറയുമെന്ന് 7: 38 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ടും ത ള്ളിപ്പറഞ്ഞുകൊണ്ടും കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുന്ന തും 33: 60-61 ന്‍റെ കല്‍പന നടപ്പിലാകുന്നതുമാണ്. 2: 39; 3: 196-197; 5: 67, 86 വിശദീകരണം നോക്കുക.