( അസ്സ്വഫ്ഫ് ) 61 : 7

وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനെക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ്?-അവന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുന്നുമുണ്ട്, ഇത്തരം അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ.

ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുക എന്നാല്‍ നേരെച്ചൊവ്വെയുള്ള പാതയായ അ ദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ജീവിച്ചുകൊണ്ട് ജീവിതം മുഴുവന്‍ നാഥന് സമര്‍പ്പിച്ചുകൊണ്ടു ള്ളതാക്കാന്‍ ആവശ്യപ്പെടുക എന്നാണ്. അതിന് തയ്യാറാകാതെ സൂക്തങ്ങള്‍ക്ക് തെറ്റാ യ ആശയം കല്‍പിച്ചുകൊണ്ട് സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കു ന്നവരാണ് 2: 254; 3: 7-10; 9: 67-68; 36: 59-62 സൂക്തങ്ങളില്‍ വിവരിച്ച കാഫിറുകളും അ ക്രമികളും ഭ്രാന്തന്മാരും തെമ്മാടികളുമായ കപടവിശ്വാസികളും കുഫ്ഫാറുകളും.

ഇത്തരം അക്രമികളെ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന വര്‍ എന്നാണ് 62: 5 ല്‍ വിശേഷിപ്പിച്ചതെങ്കില്‍, 7: 176 ല്‍ ഇവരെ ഉപദ്രവിച്ചാലും ഇല്ലെങ്കി ലും മാറ്റം വരാത്ത നായയോടാണ് ഉപമിച്ചിട്ടുള്ളത്. 18: 49 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ ഇക്കൂട്ടര്‍ തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ വിധിദിവസം വായി ക്കുമ്പോള്‍ ഇവിടെവെച്ച് അവര്‍ ലൈംഗികബന്ധത്തിന് ആഗ്രഹിച്ചിരുന്ന പരസ്ത്രീ-പ രപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ അതില്‍ കൊത്തിവെച്ചതായി കാണുന്നതും, 6: 28 ല്‍ വിവരിച്ച പ്രകാരം പ്രസ്തുത ലൈംഗികാവയവങ്ങളില്‍ കുത്തിത്തിരുകി സൂചികു ത്താന്‍ പോലും ഇടമില്ലാത്ത വിധം മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും കുത്തി നിറക്കപ്പെടാനുള്ള നരകക്കുണ്ഠത്തില്‍ കഴിഞ്ഞുകൂടേണ്ടി വരുന്നതുമാണ്. 10: 17; 29: 49; 46: 9-10 വി ശദീകരണം നോക്കുക.