( അല്‍ ബഖറ ) 2 : 30

وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ

നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: നിശ്ചയം ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയോഗിക്കുകയാണ്, അവര്‍ ചോദിച്ചു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുവാന്‍ പോകുന്നത്-ഞങ്ങള്‍ നിന്നെ സ്തുതിച്ചുകൊണ്ട് വാഴ് ത്തുകയും നിന്നെ പരിശുദ്ധപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ക്കറിയാത്തത് ഞാന്‍ അറിയുന്നു.

മനുഷ്യര്‍ക്ക് മുമ്പ് ജിന്നുകളാ(അസുരന്മാര്‍)യിരുന്നു അല്ലാഹുവിന്‍റെ പ്രതിനിധിക ളായി ഭൂമിയില്‍ നിയോഗിക്കപ്പെട്ടിരുന്നത്. ജിന്നുകളും മനുഷ്യരും നന്ദികാണിക്കുന്നവര്‍ അല്ലെങ്കില്‍ നന്ദികേട് കാണിക്കുന്നവര്‍ എന്നീ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളവരായതുകൊണ്ടാണ് അവരെ അല്ലാഹുവിന്‍റെ പ്രതിനിധികളെന്ന് വി ശേഷിപ്പിക്കുന്നത്. ജിന്നുകളെല്ലാം നാശകാരികളും തെമ്മാടികളുമായി മാറിയപ്പോള്‍ ഇ ബ്ലീസിന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍ അവരെ നശിപ്പിക്കുകയാണുണ്ടായത്. വിശ്വസിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയ മനുഷ്യരെ നിയോഗിക്കാന്‍ പോകുന്നു എന്ന് അല്ലാഹു പറഞ്ഞപ്പോള്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുവാന്‍ പോകുന്നത് എന്ന് മലക്കുകള്‍ ചോദിക്കാന്‍ കാ രണം അതാണ്. മലക്കുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തവരായതിനാല്‍ അവര്‍ അല്ലാഹുവിനെ ധിക്കരിക്കുകയില്ല, അവര്‍ അനുസരണ സ്വഭാവം മാത്രമുള്ള വിശ്വാസികളാണ് എന്ന് 16: 49 ലും 66: 6 ലും പറഞ്ഞിട്ടുണ്ട്. 18: 50 വിശദീകരണം നോക്കുക.

എല്ലാ മനുഷ്യരെയും അല്ലാഹുവിന്‍റെ പ്രതിനിധികളായിട്ടാണ് ഭൂമിയില്‍ നിയോഗി ച്ചിട്ടുള്ളതെങ്കിലും 3: 101-102 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിമാറ്റി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയ വി ശ്വാസി മാത്രമേ നിഷ്പക്ഷവാനായ നാഥന്‍റെ പ്രാതിനിധ്യം വഹിക്കുകയുള്ളൂ. മലക്കുകള്‍ പറഞ്ഞതുപോലെ അല്ലാഹുവിനെ സ്തുതിക്കുക, വാഴ്ത്തുക എന്ന ലക്ഷ്യത്തിനുവേ ണ്ടി മാത്രമല്ല മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്; മറിച്ച്, 87: 14; 91: 9-10 സൂക്തങ്ങ ളില്‍ പറഞ്ഞ പ്രകാരം ആരാണ് ആത്മാവിനെ തിരിച്ചറിയുന്നത്, 4: 1 പ്രകാരം ആരാണ് സ്രഷ്ടാവിനെ തിരിച്ചറിയുന്നത്, 3: 185 പ്രകാരം ആരാണ് ഏഴാം ഘട്ടത്തിന് വേണ്ടി നാലാം ഘട്ടമായ ഐഹിക ലോകത്തുവെച്ചുതന്നെ സ്വര്‍ഗം പണിയുന്നത് എന്നെല്ലാം പരീക്ഷി ക്കുന്നതിന് വേണ്ടിയാണ്. നിശ്ചയം നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥമിറക്കി, അതില്‍ നിങ്ങ ളെക്കുറിച്ച് നാം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് 21: 10 ല്‍ ചോദിച്ചിട്ടുണ്ട്. ആരാണ് മനുഷ്യന്‍, എന്താണ് ആത്മാവ്, എന്താണ് ജീവന്‍, എന്താണ് ശരീരം, എന്താണ് ഭൂമിയിലേക്കുള്ള നിയോഗലക്ഷ്യം, എന്താണ് ഉറക്കവും മരണവും തമ്മിലുള്ള വ്യത്യാസം, ആരാണ് വിശ്വാസികളായവര്‍, ആരാണ് കാഫിറുകളായവര്‍, ആരാണ് സ്വര്‍ഗത്തിലേക്ക് പോവുക, ആരാണ് നരകത്തിലേക്ക് പോവുക, ആരാണ് സ്വര്‍ഗവും നരകവു മല്ലാത്ത ലോകങ്ങളിലേക്ക് അയക്കപ്പെടുക തുടങ്ങി എല്ലാ ഓരോ കാര്യവും ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്ന 3: 58 ല്‍ പറഞ്ഞ തത്വനിര്‍ഭരമായ അദ്ദിക്റാണ് ആ ഗ്രന്ഥം. ഭൂമിയില്‍ രക്തം ചിന്താതിരിക്കാനും വര്‍ഗീയത, വംശീയത, ദേ ശീയത, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങളെല്ലാം ഇല്ലാതാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുമുള്ള ഏക ഉപകരണവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ തന്നെയാണ്. മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം മനസ്സി ലാക്കാന്‍ മുഖവുരയിലെ 'ജീവിത ലക്ഷ്യം' എന്ന ഭാഗം വായിക്കുക.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറ ഞ്ഞും കൊണ്ട് കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയതും മനുഷ്യ രെ നരകത്തിലേക്ക് നയിക്കുന്നതുമായ ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പി ക്കുന്നവരും ആയതിനാല്‍ കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവരും ഭൂമി യില്‍ നടക്കുന്ന രക്തച്ചൊരിച്ചിലിന്‍റെയും നശീകരണ പ്രവര്‍ത്തനങ്ങളുടെയും പാപഭാരം വഹിച്ച് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരുമാണ്. 4: 118; 6: 165; 11: 57 വിശദീകരണം നോക്കുക.