( അമ്പിയാഅ് ) 21 : 105

وَلَقَدْ كَتَبْنَا فِي الزَّبُورِ مِنْ بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ

നിശ്ചയം അനുസ്മരണത്തിന് ശേഷം സബൂറില്‍ നാം എഴുതിവെച്ചിട്ടുണ്ട്, നി ശ്ചയം ഭൂമി അനന്തരമെടുക്കുക എന്‍റെ സജ്ജനങ്ങളായ അടിമകളാണെന്ന്.

 21: 2, 24 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരില്‍ പെട്ട പ്രവാചകന്‍ ദാവൂദിന് നല്‍കപ്പെട്ട 'സങ്കീര്‍ത്തനം' അദ്ദിക്റിന്‍റെ ഒരു പതിപ്പ് തന്നെയാണ്. 10: 73 ല്‍ വി വരിച്ച പ്രകാരം ഒരു പ്രവാചകന്‍റെ ജനത മുഴുവന്‍ അദ്ദിക്റിനെ മൂടിവെച്ച് അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമാകുമ്പോഴാണ് പ്രവാചകന്മാരെയും കൂടെയുള്ള വിശ്വാസി കളെയും രക്ഷപ്പെടുത്തുകയും അക്രമികളെ നശിപ്പിക്കുകയും ചെയ്തിട്ടുള്ളത്. അന്ത്യ പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഗ്രന്ഥം വഹിക്കുന്ന ജനത 3 വി ഭാഗങ്ങളായി മാറുകയുണ്ടായി. (1) ഫാജിര്‍ (2) കാഫിര്‍ (3) വിശ്വാസി. ഈ മൂന്ന് വിഭാഗ ങ്ങളില്‍ വിശ്വാസി മാത്രമാണ് അദ്ദിക്റിനെ സത്യപ്പെടുത്തി 313 പ്രവാചകന്മാരെയും പിന്‍ പറ്റുന്നത്. 1000 ത്തില്‍ 999 ല്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫി റുകളുമായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 29 കള്ളവാദികളും കപട വിശ്വാസികളും രചിച്ച ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. അവര്‍ 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെയും അന്ത്യദിനത്തെയും ആനയിക്കുന്ന വരാണ്. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ മസീഹുദ്ദജ്ജാലി നെ ആദ്യം നബിയായും പിന്നെ നാഥനായും അംഗീകരിക്കുന്നതാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ ഇക്കൂട്ടര്‍ വധിക്കപ്പെടുകയും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതുമാണ്. അപ്പോള്‍ മാത്രമാണ് ഫുജ്ജാറുകള്‍ക്ക് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു ഗ്രന്ഥമെന്ന് ബോധ്യം വരിക. ശേഷം 4: 159 ല്‍ വിവരിച്ച പ്രകാരം ഈസായുടെ ഭരണത്തി ന്‍ കീഴില്‍ ഭൂമിയില്‍ 7 വര്‍ഷം സ്വര്‍ഗീയജീവിതം നടപ്പിലാകുന്നതാണ്. 4: 163-165; 6: 89- 90; 10: 49; 16: 43-44 വിശദീകരണം നോക്കുക.