وَمَا يَذْكُرُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ
എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ അതിനെ അനുസ്മരണമായി എടുക്കുകയില്ല, അവനാകുന്നു ഭയഭക്തിയുടെ അവകാശി, അവന്‍ തന്നെയാണ് പാപമോചനത്തിന്‍റെയും അവകാശി.
55: 1-4 പ്രകാരം എല്ലാ ഓരോ ആത്മാവിനും സ്വര്‍ഗത്തില്‍ വെച്ചുതന്നെ ഭയഭക്തി യും തെമ്മാടിത്തവും എന്താണെന്ന് വിവരിക്കുന്ന അദ്ദിക്ര്‍ പഠിപ്പിക്കുക വഴിയാണ് നാ ഥന്‍ നിഷ്പക്ഷവാനായത്. നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആ ക്കുന്നില്ല. മറിച്ച് 20: 114 ല്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിക്കുന്നത് പ്രകാരം 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാ ര്‍ത്ഥിച്ച് നാഥനില്‍ നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ ആദ്യാവസാനം കണ്ണുകൊണ്ട് നോ ക്കി വായിച്ചും ഹൃദയം പങ്കെടുത്ത് കേട്ടും 43: 36-39 ല്‍ പറഞ്ഞ ഹൃദയത്തില്‍ താമസി ക്കുന്ന ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്തുന്നവര്‍ ആരോ, അവര്‍ക്ക് മാത്രമാണ് ഭയഭക്തിയും പാപമോചനവും ലഭി ക്കുക. ഫുജ്ജാറുകളുടെ കാര്യത്തില്‍ നീ അവരെ ഉണര്‍ത്തലും ഉണര്‍ത്താതിരിക്കലും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല എന്നും; നിശ്ചയം നീ ഉണര്‍ത്തുക അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കുന്നവനെയും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ടു കൊണ്ട് ചരിക്കുന്നവനെയും മാത്രമാണ്, അപ്പോള്‍ അവനെ പാപമോചനവും മഹത്തായ പ്രതിഫലവും കൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുക എന്നും 36: 10-11 ല്‍ പറഞ്ഞി ട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 7: 178; 25: 68-70; 39: 53-55; 47: 17 വിശദീകരണം നോക്കുക.