( ഹൂദ് ) 11 : 3

وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُمْ مَتَاعًا حَسَنًا إِلَىٰ أَجَلٍ مُسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِنْ تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ

നിങ്ങള്‍ നിങ്ങളുടെ നാഥനോട് പൊറുക്കലിനെത്തേടുകയും പിന്നെ അവനി ലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുവിന്‍-എങ്കില്‍ ഒരു നിശ്ചിതകാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ വിഭവങ്ങള്‍ നല്‍കുന്നതും ശ്രേഷ്ഠതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ഠതയനുസരിച്ച് പ്രതിഫലം നല്‍കുന്നതുമാണ്, ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കിലോ, നിശ്ചയം ഞാന്‍ നിങ്ങളുടെ മേല്‍ ഒരു നാളിലെ വമ്പിച്ച ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു.

10: 26 ല്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശ ദീകരണവും ഔദാര്യവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ സത്യപ്പെടുത്തി ജീവിച്ചത്, അവന് ഏറ്റവും നല്ല നന്മയുണ്ട്, പരലോകത്ത് കൂടുതലുമുണ്ട്. ആരാ ണോ ഏറ്റവും നല്ല ഗ്രന്ഥത്തെ സത്യപ്പെടുത്തിയത്, അവന് എല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുന്നതാണ് എന്ന് 92: 5-7 ലും; ആരാണോ അതിനെ തള്ളിപ്പറഞ്ഞത്, അവന് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കുന്നതാണ് എന്ന് 92: 8-10 ലും പറഞ്ഞിട്ടുണ്ട്. 4: 37-38 ല്‍ വിവരിച്ച പ്രകാരം പിശുക്ക് കാണിക്കുകയും ജനങ്ങളോട് പിശുക്കിനുവേണ്ടി കല്‍പിക്കുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് നാഥന്‍ പിശാചിനെ ഒരു കൂട്ടുകാരനായി ഏല്‍പിച്ചുകൊടുക്കുന്നതും അവന്‍ അവനെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് ബ ഹുദൂരം വഴിപിഴപ്പിക്കുന്നതുമാണ്. ആരാണോ 'ദിക്രീ' എന്ന ഗ്രന്ഥത്തെ അവഗണിച്ചത്, അവന്‍ അന്ധനായിട്ടാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്ന് 20: 124-125 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാ സി നയിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 268-269; 4: 85; 7: 32, 96 വിശദീകരണം നോക്കുക.