وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ
ആകാശങ്ങളെയും ഭൂമിയെയും അവക്ക് രണ്ടിനും ഇടയിലുള്ളവയെയും ല ക്ഷ്യത്തോടുകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടേയില്ല, നിശ്ചയം ആ അന്ത്യനി മിഷം വന്നെത്തുകതന്നെ ചെയ്യും, അപ്പോള്‍ നീ അവരുടെ ചെയ്തികളെ വിട്ടുവീഴ്ചയോടെ നോക്കിക്കാണുക!
21: 16 ല്‍, നാം ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും തമാശയായി സൃഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. 23: 115 ല്‍ അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ കണക്കുകൂട്ടുന്നുവോ, നിശ്ചയം നാം നിങ്ങളെ ലക്ഷ്യ ബോധമില്ലാതെ വെറുതെയങ്ങ് സൃഷ്ടിച്ചിരിക്കുകയാണെന്നും നിശ്ചയം വിചാരണക്കുവേണ്ടി നിങ്ങള്‍ നമ്മിലേക്ക് തിരിച്ചയക്കപ്പെടില്ല എന്നും; 51: 56-57 ല്‍, ജിന്നുകളെയും മനുഷ്യരെയും അവര്‍ എന്നെ സേവിച്ചുകൊണ്ടിരിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടേയില്ല, ഞാന്‍ അവരില്‍ നിന്ന് ഭക്ഷണം ഉദ്ദേശിക്കുന്നില്ല, അവര്‍ എന്നെ തീറ്റിപോറ്റണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. അഥവാ അല്ലാഹുവിന് നേര്‍ച്ച-വഴിപാടുകള്‍ നല്‍കണ മെന്നോ അല്ലാഹുവിനെക്കൂടാതെ അവന്‍റെ സൃഷ്ടികളെ ആശ്രയിച്ച് ജീവിക്കണമെ ന്നോ അല്ലാഹു കല്‍പിച്ചിട്ടില്ല. മറിച്ച് അല്ലാഹുവിനെ മാത്രം ആശ്രയിച്ച് അവന്‍റെ പ്ര തിനിധികളായി അവന്‍റെ സ്മരണയില്‍ നിലകൊള്ളണമെന്നാണ് മനുഷ്യരോടും ജി ന്നുകളോടും കല്‍പിച്ചിട്ടുള്ളത്. 45: 22 ല്‍ പറഞ്ഞ പ്രകാരം അല്ലാഹു ആകാശഭൂമികളെ യും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളെയും സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യരിലും ജിന്നുകളിലും ആ ലക്ഷ്യം ആരാണ് നിറവേറ്റുന്നത് എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. ആ ദ്യം മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തുന്നതിനുവേണ്ടി ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ അന്ന് അവര്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നതാ ണ് എന്ന് 7: 8-9; 39: 69, 75 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അഥവാ 17: 13-14 പ്ര കാരം ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ അവന്‍റെ കര്‍മ്മരേഖ വഹിക്കുന്നുണ്ട്, അത് ഒരു വെളിച്ചമാര്‍ന്ന ഗ്രന്ഥമായി പുറത്തെടുത്ത് കൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിക്കുന്നതും അവരവരുടെ വിചാരണ അവരവരെക്കൊണ്ട് തന്നെ നടത്തിപ്പിക്കുന്നതുമാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലും ഉള്‍ക്കാഴ്ചദായകവും തെളിവുമെല്ലാമായി ഉപയോഗപ്പെടുത്തി ഈ ലോകത്തുവെച്ചുതന്നെ അവരുടെ മടക്കം സ്വര്‍ഗ്ഗത്തിലേക്കുള്ളതാണെന്ന് ഉറപ്പിക്കുന്നതാണ്. എന്നാല്‍ ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും ഈ ബോധമില്ലാതെ അവരുടെ ജീവിതം കളിയും തമാശയുമാ യി തളളിനീക്കുന്നതാണ്. അപ്പോള്‍ ഇന്നുള്ള ഒറ്റപ്പെട്ട വിശ്വാസികള്‍ അവരുടെ ചെയ്തി കള്‍ അവഗണിക്കുകയും പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊ ള്ളുകയും അതിന്‍റെ വ്യാപനത്തിന് തടസ്സം നില്‍ക്കുന്ന അവരോട് 25: 52 ല്‍ പറഞ്ഞ പ്ര കാരം 'അതുകൊണ്ട്' ജിഹാദ് ചെയ്യുകയുമാണ് വേണ്ടത്. 9: 73, 84-85; 14: 19-20 വിശദീകരണം നോക്കുക.