( അല്‍ ബഖറ ) 2 : 83

وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِنْكُمْ وَأَنْتُمْ مُعْرِضُونَ

ഇസ്റാഈല്‍ സന്തതികളോട് നാം പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭവും; നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ സേവിക്കരുത്, മാതാപിതാക്കളോടും ബന്ധുക്കളോ ടും അനാഥരോടും അഗതികളോടും നന്മയില്‍ വര്‍ത്തിക്കുക, നിങ്ങള്‍ ജനങ്ങളോട് നല്ലത് പറയുകയും ചെയ്യുക, നമസ്കാരം നിലനിര്‍ത്തുക, സകാത്ത് ന ല്‍കുകയും ചെയ്യുക, പിന്നെ നിങ്ങളില്‍ നിന്നുള്ള കുറച്ചുപേരൊഴികെ പിന്തിരിഞ്ഞു, ഇപ്പോഴും നിങ്ങള്‍ പിന്തിരിഞ്ഞുകൊണ്ടിരിക്കുകയുമാകുന്നു.

അല്ലാഹുവിന്‍റെ തൃപ്തിയില്‍ മറ്റൊരാളെ തൃപ്തിപ്പെടുന്നതുവരെയും അല്ലാഹുവി ന്‍റെ കോപത്തില്‍ ഏതൊരാളോടും കോപം പുലര്‍ത്തുന്നതുവരെയും അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുന്നതുവരെയും അല്ലാഹുവിന്‍റെ കോപത്തില്‍ നല്‍കാതിരിക്കുന്നതുവ രെയും ഒരാളും വിശ്വാസിയാവുകയില്ലെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അഥവാ അല്ലാഹുവിന്‍റെ സമ്മതപത്രവും നീതിയും നന്മയുമായ അദ്ദിക്ര്‍ പിന്‍പറ്റുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല. ജനങ്ങളോട് 'നല്ലതുപറയുക' എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പറയുക എന്നല്ല, മറിച്ച് 'ഏറ്റവും നല്ലതായ' അദ്ദിക്റിനെക്കുറിച്ച് പറയുക എന്നാണ്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപ പ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാാറുകള്‍ തങ്ങളുടെ മുഖങ്ങ ളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള എറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏ റ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 16: 90-91; 41: 33-35 വിശദീകര ണം നോക്കുക.

മൂസാനബിയുടെ കാലത്ത് ജീവിച്ച ഇസ്റാഈല്‍ സന്തതികള്‍ 7: 172-173 ല്‍ പറഞ്ഞ അല്ലാഹുവുമായി ചെയ്ത കരാര്‍ ലംഘിച്ചതുപോലെ പ്രവാചകന്‍ മുഹമ്മദിന്‍റെ മുമ്പിലുണ്ടായിരുന്ന ജൂതരും കപടവിശ്വാസികളും കരാര്‍ ലംഘിച്ചിരുന്നു. 3: 7-10 ല്‍ വിവരിച്ച പ്രകാരം ഇന്ന് ലോകരില്‍ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ തീരെ പരിഗണിക്കാതെയും കരാര്‍ പാലിക്കാതെയും ജീവിക്കുന്നത് ഫാജിറുകളും കാഫിറുകളുമായി അറബി ഖുര്‍ ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. അവര്‍ക്കെതിരെ തന്നെയാണ് നാളെ ഗ്രന്ഥവും പ്രവാചകനും അന്യായം ബോധിപ്പിക്കുക. 32: 22 ല്‍, തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിച്ചിട്ട് പിന്നെ അതിനെ അവഗണിച്ച് പോയവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നിശ്ചയം, ഇത്തരം ഭ്രാന്തന്‍മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. സന്തോഷവാര്‍ത്ത അറിയിക്കുന്നതും മുന്നറിയിപ്പ് നല്‍കുന്നതുമായ അദ്ദിക്ര്‍ കേള്‍ക്കാതെ അധികപേരും അവഗണിച്ചു പോകുമെന്ന് 41: 4 ലും, അദ്ദിക്റിനെ അവഗണിച്ചവര്‍ വിധിദിവസം പാപഭാരം വഹിക്കേ ണ്ടിവരികതന്നെ ചെയ്യുമെന്ന് 20: 99-100 ലും പറഞ്ഞിട്ടുണ്ട്. 6: 21; 10: 17; 18: 101-102 വിശദീകരണം നോക്കുക.