( ഫുര്‍ഖാന്‍ ) 25 : 42

إِنْ كَادَ لَيُضِلُّنَا عَنْ آلِهَتِنَا لَوْلَا أَنْ صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ الْعَذَابَ مَنْ أَضَلُّ سَبِيلًا

നമ്മുടെ ഇലാഹുകളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലാ യിരുന്നുവെങ്കില്‍ അവയെത്തൊട്ട് ഇവന് സാധിക്കുമായിരുന്നുവെങ്കില്‍ ന മ്മെ തെറ്റിച്ച് കളയുകതന്നെ ചെയ്യുമായിരുന്നു; ശിക്ഷ നേരില്‍ കാണുമ്പോള്‍ ആരാണ് ഏറ്റവും പിഴച്ച വഴിയിലുള്ളതെന്ന് അവര്‍ അറിയുകതന്നെ ചെയ്യും.

46: 5-6 ല്‍, അല്ലാഹുവിനെക്കൂടാതെ വിധിദിവസം വരെ അവന് ഉത്തരം നല്‍കാ ത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവ രുടെ പ്രാര്‍ത്ഥനയെത്തൊട്ട് പ്രജ്ഞയറ്റവരുമാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടു മ്പോള്‍ അവര്‍ ഇവരുടെ ശത്രുക്കളും ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ നി ഷേധിക്കുന്നവരുമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. 27: 60 ല്‍, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്യുന്ന ഒരുവന്‍, അങ്ങനെ അതുകൊണ്ട് നാം സുന്ദരങ്ങളായ പൂന്തോപ്പുകള്‍ നട്ടുവളര്‍ത്തുന്നു, നിങ്ങള്‍ക്ക് അതിലെ വൃക്ഷങ്ങള്‍ മുളപ്പിക്കാന്‍ സാധിക്കുമായിയിരുന്നില്ല, ഈ അല്ലാഹു വിനോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? അല്ല, അവര്‍ അല്ലാഹുവിന് പകരം വെക്കുന്ന ഒരു ജനതയാകുന്നു എന്നും; 27: 61 ല്‍, ഭൂമിയെ വാസയോഗ്യമാക്കുകയും അതിനിടയി ലൂടെ നദികള്‍ ഉണ്ടാക്കുകയും അതിന്മേല്‍ നങ്കൂരമായി പര്‍വതങ്ങളെ ഉറപ്പിക്കുകയും ര ണ്ട് സമുദ്രങ്ങള്‍ക്കിടയില്‍ കൂടിച്ചേരാത്ത ഒരു തടസ്സമുണ്ടാക്കുകയും ചെയ്തവന്‍! ഈ അ ല്ലാഹുവോടൊപ്പം വേറെവല്ല ഇലാഹുകളുമുണ്ടോ? അല്ല, അവരില്‍ അധികപേരും അ റിവില്ലാത്തവരാകുന്നു എന്നും; 27: 62 ല്‍, ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന് ഉത്തരം നല്‍കുകയും അവന്‍റെ തിന്മകള്‍ ദൂരീകരിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെ വല്ല ഇലാഹു മുണ്ടോ? നിങ്ങള്‍ അല്‍പം മാത്രമേ ഹൃദയം കൊണ്ട് സ്മരിക്കുന്നുള്ളൂ എന്നും; 27: 63 ല്‍, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്യു ന്ന, തന്‍റെ കാരുണ്യത്തിന്‍റെ മുന്നോടിയായി ശുഭവാര്‍ത്തയായിക്കൊണ്ട് കാറ്റുകളെ അ യക്കുന്നവനുമായവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെത്തൊട്ടെല്ലാം അല്ലാഹു എത്രയോ അത്യുന്നതനാണ് എന്നും; 27: 64 ല്‍, സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന, നിങ്ങള്‍ക്ക് ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നവനുമായവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? നീ പറയുക: നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക-നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍ എന്നും പറഞ്ഞിട്ടുണ്ട്. 1: 4; 17: 1; 21: 24-25; 38: 5-8 വിശദീകരണം നോക്കുക.