( ആലിഇംറാന്‍ ) 3 : 104

وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ

നന്മയിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയും നന്മ കല്‍പിച്ചുകൊണ്ടിരിക്കുകയും നിഷിദ്ധങ്ങളെത്തൊട്ടു വിരോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍നിന്ന് ഉണ്ടാവുകയും ചെയ്യട്ടെ, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കു ന്നവരും.

ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ കല്‍പിക്കുന്നതിനുവേണ്ടി ഒരുവിഭാഗം നിങ്ങളി ല്‍ നിന്ന് ഉണ്ടാവണമെന്നാണ് വിശ്വാസികളെ വിളിച്ച് സൂക്തം കല്‍പിക്കുന്നത്. എന്നാല്‍ 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാം പിരിയുടഞ്ഞ് വിവിധ സംഘങ്ങളായി മാറി. ഖലീഫ ഭരണത്തിന് അന്ത്യം കുറിച്ച് മുആവിയ രാജഭരണം തുടങ്ങി. അങ്ങനെ നാഥന്‍റെ രാജാധിപത്യത്തില്‍ പങ്കുചേര്‍ത്തു. അതോടുകൂടി ഫാജിറുകളും കാഫിറുകളും അടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ആചാരാനുഷ്ഠാനങ്ങളും പിന്‍പറ്റാന്‍ തുടങ്ങി. എല്ലാ 1000 ത്തിലും 999 ല്‍ പെട്ട അവര്‍ ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ദേഹേച്ഛ പിന്‍പറ്റുന്നവരും ഐഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. ഈസാ വന്നശേഷം ഇവര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് ദിക്രീ -അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ഇവര്‍ക്ക് ബോധ്യം വരിക.

ഇത് ഒരു അനുഗ്രഹീതമായ ഉണര്‍ത്തലാണ്, അപ്പോള്‍ നിങ്ങള്‍ അതിനോട് വി രോധം വെക്കുന്നവരാണോ എന്ന് 21: 50 ലും, ഇത് നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തലാണ്, അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും അതിനെക്കുറിച്ച് ചോദിക്കപ്പെടുകതന്നെ ചെയ്യും എന്ന് 43: 44 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭ്രാന്തന്മാര്‍ നരകക്കുണ്ഠത്തില്‍ വെച്ച് നരകത്തിന്‍റെ പാറാവുകാരന്‍ മാലിക്കിനെ വിളിച്ച് "ഓ മാലിക്കേ, നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചുകൊള്ളട്ടെ" എന്ന് പറയുമ്പോള്‍ മാലിക്ക് പറയുന്നതാണ്: "നിങ്ങള്‍ അതില്‍ കാലാകാലം കഴിഞ്ഞുകൂടേണ്ടവരാണ്, ഞങ്ങള്‍ നിങ്ങളിലേക്ക് സത്യവും കൊണ്ട് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരായിരുന്നു" എന്ന് 43: 74-78 ലും പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്.

9: 67-68 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഫുജ്ജാറുകള്‍ തിന്മ കല്‍പിക്കുന്നവരും നന്മ തടയുന്നവരും നാഥനെ വിസ്മരിച്ചവരും നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും പിശുക്ക് കാണിക്കുന്ന തെമ്മാടികളുമാണ്. അവരോടും കുഫ്ഫാറുകളോടും നാഥന്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠാഗ്നിയാണ്. അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായി ഇവിടെ ജീവിക്കുന്ന അവര്‍ ബധിരരും ഊമരും അന്ധരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 2: 18; 17: 97-98; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 2-5, 147-148; 9: 71-72 വിശദീകരണം നോക്കുക.