( ആലിഇംറാന്‍ ) 3 : 122

إِذْ هَمَّتْ طَائِفَتَانِ مِنْكُمْ أَنْ تَفْشَلَا وَاللَّهُ وَلِيُّهُمَا ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

നിങ്ങളില്‍പെട്ട രണ്ടുവിഭാഗം ഭീരുത്വം കാണിക്കാന്‍ ഒരുമ്പെട്ടെത് ഓര്‍ക്കുക, അല്ലാഹു അവരുടെ സഹായികളായിരിക്കെ, അപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെമേല്‍ തന്നെ ഭരമേല്‍പ്പിക്കേണ്ടതാണ്.

മദീനയില്‍ കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ ബ്നുസുലൂലിന്‍റെ നേതൃത്വത്തില്‍ മുന്നൂറുപേര്‍ വഴിക്കുവെച്ച് മദീനയിലേക്കുതന്നെ പി ന്തിരിഞ്ഞ് പോവുകയുണ്ടായി. അതില്‍ ഭീതിപൂണ്ട ബനൂസല്‍മ, ബനൂഹാരിസ് എന്നീ ര ണ്ട് ഗോത്രക്കാരാണ് ഇവിടെപ്പറഞ്ഞ ഭീരുത്വം കാണിച്ച രണ്ട് വിഭാഗം കൊണ്ടുള്ള വിവ ക്ഷ. 3: 160; 5: 11; 9: 51; 58: 10; 64: 13 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നതും 'അ പ്പോള്‍ വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ടതാണ്' എന്ന് പറഞ്ഞുകൊണ്ടാണ്. ഇന്ന് ലോകത്തൊരിടത്തും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ കപടവിശ്വാസികളെയും വിശ്വാസികളെയും വേര്‍തിരിക്കാന്‍ നടന്ന ഉഹ്ദ് യുദ്ധം പോലെയുള്ള യുദ്ധമൊന്നുമില്ല. 2: 165-167, 216; 7: 37; 61: 14 വിശദീകരണം നോക്കുക.