( ഫാത്വിര്‍ ) 35 : 31

وَالَّذِي أَوْحَيْنَا إِلَيْكَ مِنَ الْكِتَابِ هُوَ الْحَقُّ مُصَدِّقًا لِمَا بَيْنَ يَدَيْهِ ۗ إِنَّ اللَّهَ بِعِبَادِهِ لَخَبِيرٌ بَصِيرٌ

ഗ്രന്ഥത്തില്‍ നിന്ന് നിനക്ക് നാം ദിവ്യസന്ദേശം നല്‍കിയതുണ്ടല്ലോ, അതുതന്നെയാണ് സത്യം, അതിനുമുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമാണ് അത്, നിശ്ചയം അല്ലാഹു അവന്‍റെ അടിമകളെ വലയം ചെയ്ത സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.

ത്രികാലജ്ഞാനമായ അദ്ദിക്റാണ് സത്യമെന്നും അത് അതിന്‍റെ മുമ്പ് വന്നിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതാണ് എന്നുമാണ് ത്രികാലജ്ഞാനിയായ അല്ലാഹു പറയുന്നത്. പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടതിനാല്‍ നാഥന്‍ നിഷ്പക്ഷവാനാണ്. ഇന്ന് അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ളതെന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമായ നാഥനെക്കുറിച്ച് പ്രവാചകനും വിശ്വാസിയും ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 59 ലും; ഏതൊരാളും അറിവില്ലാത്ത കാര്യങ്ങള്‍ ചോദിക്കേണ്ടത് ത്രികാലജ്ഞാനിമായ അദ്ദിക്ര്‍ അറിയുന്നവനോടാണ് എന്ന് 16: 43; 21: 7 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 5: 48; 16: 89; 17: 17; 25: 33-34 വിശദീകരണം നോക്കുക.