( അന്നിസാഅ് ) 4 : 61

وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُودًا

അല്ലാഹു അവതരിപ്പിച്ച ഒന്നിലേക്കും പ്രവാചകനിലേക്കും നിങ്ങള്‍ വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ കപടവിശ്വാസികള്‍ നിന്നെത്തൊട്ട് തലതിരിച്ചവരായി തിരിഞ്ഞുപോകുന്നത് നിനക്ക് കാണാം.

63-ാം സൂറത്തില്‍ കപടവിശ്വാസികളുടെ ഈ സ്വഭാവം വരച്ചുകാണിച്ചിട്ടുണ്ട്. 63: 5 ല്‍, നിങ്ങള്‍ വരുവീന്‍, അല്ലാഹുവിന്‍റെ പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടി പാപമോചനം തേടും എന്ന് കപടവിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തലയാട്ടുന്നതാണ്; അഹങ്കാരികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകുന്നവരായും നിനക്ക് അവരെ കാണാം എന്ന് പറഞ്ഞിട്ടുണ്ട്. 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്ത അവര്‍, അലക്ഷ്യമായിക്കൊണ്ടും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് നമസ്കാരത്തിലെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുക വഴി 22: 18 ല്‍ പറഞ്ഞ ശിക്ഷ ബാധകമായവരാണ്. യഥാര്‍ത്ഥ കാഫിറുകളായ അവര്‍ക്ക് ഹീനമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 4: 151 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് 2: 186; 7: 8-9; 18: 103-106 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 6-7, 170-171; 7: 146-147; 9: 65, 80 വിശദീകരണം നോക്കുക.