( അൽ മാഇദ ) 5 : 43

وَكَيْفَ يُحَكِّمُونَكَ وَعِنْدَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ ثُمَّ يَتَوَلَّوْنَ مِنْ بَعْدِ ذَٰلِكَ ۚ وَمَا أُولَٰئِكَ بِالْمُؤْمِنِينَ

അവര്‍ എങ്ങനെയാണ് നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുക? അവരുടെ പക്കല്‍ തൗറാത്തുണ്ട്, അതില്‍ അല്ലാഹുവിന്‍റെ വിധിയുമുണ്ട്, പിന്നെ അതിനുശേഷം അവര്‍ അതില്‍നിന്ന് സ്വയം പിന്‍മാറുകയും ചെയ്തുകൊണ്ടിരിക്കെ, അക്കൂട്ടര്‍ ഒരിക്കലും വിശ്വാസികളല്ലതന്നെ.

 4: 135, 163 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവ് ഒന്നായ എന്നാല്‍ ഭാഷ വ്യത്യസ്തമായ ഒറ്റഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമേ അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്ക പ്പെട്ടിട്ടുള്ളൂ. മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഇവിടെവെച്ച് അതുകൊണ്ട് വിധികല്‍പിക്കുന്നതിന് വേണ്ടിയാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മൂസാനബിക്ക് നല്‍കപ്പെട്ട ഗ്രന്ഥമായ തൗറാത്തിലെ വിധിവിലക്കുകള്‍ സ്വന്തം ഇച്ഛ ക്കും അഭിലാഷങ്ങള്‍ക്കും എതിരായതുകൊണ്ട് പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മദീനയിലെ ജൂതര്‍ ക്രമേണ അതിനെ അവഗണിക്കുകയും 9: 31-32 ല്‍ പറഞ്ഞ പ്രകാ രം അവരുടെ പണ്ഡിതപുരോഹിതന്‍മാര്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ക്കനുസരി ച്ചുള്ള വിധി സ്വീകരിച്ചുകൊണ്ട് അവരെ റബ്ബുകളാക്കി ജീവിക്കുകയുമായിരുന്നു. അ പ്പോഴാണ് അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദിനെ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കുന്നത്. അദ്ദേഹത്തെ അംഗീകരിക്കാതെ കള്ളപ്രവാചകനെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന അവര്‍ തങ്ങളുടെ ഇച്ഛക്കനുസൃതമായ വല്ല വിധിയും ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മനമില്ലാ മനസ്സോടെയായിരുന്നു വിധിക്കുവേണ്ടി പ്രവാചകന്‍റെ അടുത്ത് വന്നിരുന്നത്. 

ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്ത് വിപത്തു കളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാണ് അത്. എന്നാല്‍ എന്തൊരു ലക്ഷ്യത്തിന് വേണ്ടിയാണോ അത് അവതരിപ്പിക്കപ്പെട്ടത,് അതിന് നേരെ വിപരീതമായിട്ടാണ് 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോ ലെ ഗ്രന്ഥം വഹിക്കുന്ന, നാഥനാല്‍ വിസ്മരിക്കപ്പെട്ട കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അത് ഉപയോഗപ്പെടുത്തുന്നത്. 3: 104, 110 സൂക്തങ്ങളില്‍ ഉ ത്തമ സമുദായമെന്ന് വിശേഷിപ്പിക്കപ്പെട്ടവരുടെ പിന്‍ഗാമികളായിരിക്കേണ്ട ഈ ജനത അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയ കാഫിറുകളാണെന്ന് 8: 22, 55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുവഴി അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ മുശ്രിക്കുകളായ പുരുഷന്‍മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയും വിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും മേല്‍ പശ്ചാത്താപം സ്വീകരിക്കാനുമാണ് എന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുള്ളത് സത്യമായി പുലര്‍ന്നിരിക്കുകയാണ്. അദ്ദിക്റിനെ അവഗണിച്ചത് കാരണം അന്ത്യപ്രവാചകനെ തിരിച്ചറിയാതെ 29 കള്ളവാദികളെയും അവര്‍ എഴുതിയുണ്ടാക്കിയ, 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാര്‍ കിതാബുകളെയുമാണ് അവര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. കാഫിറായ മ സീഹുദ്ദജ്ജാലിനെ ആദ്യം നബിയും പിന്നെ റബ്ബുമായി സ്വീകരിക്കുന്ന അക്രമികളും തെമ്മാടികളും ഭ്രാന്തന്‍മാരുമായ ഈ യഥാര്‍ത്ഥ കാഫിറുകള്‍ ഈസാ രണ്ടാമത് വന്നാ ല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാ ഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91 ന്‍റെ കല്‍പന സത്യമായി പുലരുന്നതുമാണ്. 3: 91; 9: 67-68; 48: 6 വിശദീകരണം നോക്കുക.