( അൽ അന്‍ആം ) 6 : 17

وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അല്ലാഹു നിനക്ക് എന്തെങ്കിലും ഒരു ദുരിതം ബാധിപ്പിക്കുകയാണെങ്കില്‍ അ പ്പോള്‍ അവനല്ലാതെ അത് ദൂരീകരിക്കുന്നവനില്ല, അവന്‍ നിനക്കൊരു ഗുണം ബാധിപ്പിക്കുകയാണെങ്കിലോ, അപ്പോള്‍ അവന്‍ എല്ലാ കാര്യത്തിന്‍റെമേലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

39: 38 ല്‍, കാഫിറുകളോട് ചോദിക്കാന്‍ പ്രവാചകനോട് കല്‍പിക്കുന്നു: നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, അല്ലാഹു എനിക്ക് ഒരു ദുരിതമുദ്ദേശിച്ചാല്‍ അവരില്‍ ആരെങ്കിലും അതിനെ നീക്കിക്ക ളയുന്നവരായി ഉണ്ടോ, അല്ലെങ്കില്‍ അല്ലാഹു എനിക്ക് ഒരു അനുഗ്രഹം ഉദ്ദേശിച്ചാല്‍ അത് പിടിച്ച് വെക്കുന്ന ആരെങ്കിലും അവരിലുണ്ടോ, നീ പറയുക, എനിക്ക് അല്ലാഹു മ തി, ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത് അവനിലാകുന്നു. 10: 107 ല്‍, അല്ലാഹു നി നക്ക് ഒരു ദുരിതം ബാധിപ്പിക്കുകയാണെങ്കില്‍ അവന്‍ അല്ലാതെ അത് ദൂരീകരിക്കുക യില്ല, അവന്‍ നിനക്ക് ഒരു ഗുണം ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ ഔദാര്യത്തില്‍ നിന്ന് തടയുന്നവരുമില്ല, അത് (ഔദാര്യം) അവന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു, അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു എന്ന് പറഞ്ഞിട്ടു ണ്ട്. എല്ലാ വസ്തുക്കളുടെയും കടിഞ്ഞാണ്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ പക്കലായിരിക്കെ 10: 99-100 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ സമ്മതപത്രവും 41: 41-43 ല്‍ പറഞ്ഞ അജയ്യഗ്രന്ഥവുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ നാഥനെ മുറുകെപ്പിടി ച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101 ലും 5: 48 ലും പറഞ്ഞിട്ടുണ്ട്. അത്തരക്കാരില്‍ നിന്ന് യാതൊരു തിന്മയും സംഭവിക്കുകയില്ല. കാരുണ്യമായ അദ്ദിക്റി നെ തള്ളിപ്പറഞ്ഞ് വിവിധ സംഘടനകളായി പിരിഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്ന് 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. 4: 174-175; 5: 75-76 വിശദീകരണം നോക്കുക.