وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ
നരകത്തിന്‍റെ മേല്‍നോട്ടക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടി ല്ല, നാം അവരുടെ എണ്ണം കാഫിറുകളായവര്‍ക്ക് ഒരു പരീക്ഷണമല്ലാതെ ആ ക്കിയിട്ടുമില്ല, ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് ദൃഢബോധ്യം വരുത്തുന്നതിനുവേ ണ്ടിയും വിശ്വാസികളായവര്‍ക്ക് അവരുടെ വിശ്വാസം വര്‍ദ്ധിക്കുന്നതിന് വേ ണ്ടിയും, ഗ്രന്ഥം നല്‍കപ്പെട്ടവരായവരും വിശ്വാസികളായവരും സംശയത്തി ലകപ്പെടാതിരിക്കുവാനും വേണ്ടി; ഹൃദയങ്ങളില്‍ രോഗമുള്ളവരും കാഫിറു കളും ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്ന തിന് വേണ്ടിയും, അപ്രകാരം അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ വഴികേടിലാ ക്കുന്നു, അവന്‍ ഉദ്ദേശിച്ചവരെ സന്മാര്‍ഗത്തിലുമാക്കുന്നു, നിന്‍റെ നാഥന്‍റെ സൈ ന്യത്തെ അവനല്ലാതെ മറ്റാര്‍ക്കും അറിയുകയുമില്ല, ഇതാകട്ടെ മനുഷ്യര്‍ക്ക് ഒ രു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല.
സൂക്തത്തില്‍ പറഞ്ഞ 'അസ്ഹാബന്നാരി' എന്നതിന് നരകത്തിന്‍റെ അവകാശിക ള്‍ എന്നാണ് അര്‍ത്ഥമെങ്കില്‍ അവര്‍ മലക്കുകളായതിനാല്‍ നരകത്തിന്‍റെ മേല്‍നോട്ടക്കാര്‍ എന്നാണ് ആശയം. സൂക്തത്തില്‍ പറഞ്ഞ ഗ്രന്ഥം നല്‍കപ്പെട്ടവരെക്കൊണ്ടും വിശ്വാ സികളായവരെക്കൊണ്ടും ഉദേശിക്കുന്നത് 35: 32 ല്‍ പറഞ്ഞ വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കുന്നവരും വിചാരണക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പോകുന്ന വലതുപ ക്ഷക്കാരുമാണ്. അദ്ദിക്ര്‍ മൂടിവെക്കുന്ന കപടവിശ്വാസികളെ കാഫിറുകളെന്നും അവരെ അന്ധമായി പിന്‍പറ്റുന്നവരെ ഹൃദയങ്ങളില്‍ രോഗമുള്ളവരെന്നുമാണ് സൂക്തത്തില്‍ പ രാമര്‍ശിച്ചിട്ടുള്ളത്. അവരെക്കുറിച്ച് തന്നെയാണ് 1: 7; 2: 39; 5: 10; 48: 6; 57: 19; 64: 10 തു ടങ്ങിയ സൂക്തങ്ങളില്‍ നരകത്തിന്‍റെ അവകാശികള്‍ എന്ന് പരാമര്‍ശിച്ചിട്ടുള്ളത്.
69: 51 ല്‍ പറഞ്ഞ 'ഉറപ്പുനല്‍കുന്ന സത്യമായ' അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലും തെ ളിവും പ്രകാശവും ഉള്‍ക്കാഴ്ചദായകവും പരിചയും കാത്തുസൂക്ഷിക്കുന്നതുമായി ഉപ യോഗപ്പെടുത്തുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്ക് മാത്ര മേ ആരാണ് വിശ്വാസികളെന്നും കാഫിറുകളെന്നും തിരിച്ചറിയുകയുള്ളു. അവര്‍ക്ക് മാത്ര മേ നരകത്തെക്കുറിച്ചും അതിന്‍റെ മേല്‍നോട്ടക്കാരെക്കുറിച്ചും അവരുടെ എണ്ണത്തെക്കു റിച്ചും ആരാണ് അതിന്‍റെ അവകാശികളെന്നതിനെക്കുറിച്ചും ദൃഢബോധ്യമുണ്ടായിരി ക്കുകയുള്ളൂ. അവര്‍ക്ക് തന്നെയാണ് സ്വര്‍ഗത്തെക്കുറിച്ചും ആരാണ് അതിലെ നിവാസി കള്‍ എന്നതിനെക്കുറിച്ചുമുള്ള ദൃഢബോധ്യവുമുണ്ടാവുക. അല്ലാഹുവിന്‍റെ സമ്മതപത്ര മായ അദ്ദിക്റിലെ 6236 സൂക്തങ്ങളുടെ ആശയം ഉള്‍കൊള്ളുന്നവര്‍ക്ക് മാത്രമേ അല്ലാ ഹുവിനെക്കൊണ്ടും മലക്കുകളെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടുമെല്ലാമുള്ള വിശ്വാ സം രൂപപ്പെടുകയുള്ളൂ എന്ന് 2: 146 ല്‍ വിവരിച്ചിട്ടുണ്ട്. 'ദിക്റാ' ഉപയോഗപ്പെടുത്തി വി ശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് കര്‍മ്മ ങ്ങള്‍ അനുഷ്ഠിച്ച് പാപ്പരായി നരകത്തിന്‍റെ വിറകായിത്തീരുന്നവരാണ് ഗ്രന്ഥം കിട്ടിയ വരിലെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും. മനുഷ്യന് ഇത്-അ ദ്ദിക്ര്‍-ഒരു ഉണര്‍ത്തലാണ് എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞതെങ്കില്‍ അദ്ദിക്റിനെ ഉ പയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം 'ദിക്റാ- ഉണര്‍ത്തല്‍-ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് വിലപി ക്കുമെന്ന് 89: 23-24 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 26-27, 72-73; 22: 53; 45: 32 വിശ ദീകരണം നോക്കുക.