يُدْخِلُ مَنْ يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا
അവന് ഉദ്ദേശിക്കുന്നവരെ അവന് അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്ന താണ്; അക്രമികള്‍ക്കോ, അവര്‍ക്ക് വേദനാജനകമായ ശിക്ഷയാണ് ഒരുക്കി വെച്ചിട്ടുള്ളത്.
ഈ സൂക്തത്തിലും 3: 74; 4: 113; 10: 58 തുടങ്ങി 65 സൂക്തങ്ങളിലും പറഞ്ഞ കാരു ണ്യം അദ്ദിക്ര്‍ തന്നെയാണ്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ് അക്രമികള്‍. അന്ധകാരങ്ങളില്‍ നിന്ന് പ്രകാശമായ അല്ലാഹുവിലേക്ക് ജനങ്ങളെ പുറപ്പെടുവിക്കുന്നതിനുള്ള പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടജീവികളും മനുഷ്യരില്‍ നിന്നുള്ള നരകത്തിന്റെ വിറകുകളുമായിത്തീര്ന്നത്. തങ്ങളുടെ നാഥ ന്റെ കാര്യത്തില്‍ സാക്ഷിയും വാദവുമായ അദ്ദിക്ര്‍ കൂടാതെ തര്‍ക്കിക്കുന്ന കാഫിറുക ള്‍ക്ക് തീയാലുള്ള വസ്ത്രങ്ങള്‍ മുറിക്കപ്പെടുന്നതും അവരുടെ തലക്കുമുകളില്‍ ചുട്ടുപൊള്ളുന്ന വെള്ളം കോരിച്ചൊരിയപ്പെടുന്നതും അതുമുഖേന അവരുടെ വയറിലുള്ള തും തൊലികളും ഉരുകിപ്പോകുന്നതുമാണ്. അവരെ കൈകാര്യം ചെയ്യാന്‍ ഇരുമ്പുദണ് ഡുകള് ഉണ്ടായിരിക്കുന്നതാണ്, എല്ലാ ഓരോ പ്രാവശ്യവും അവര്‍ അതിലെ വിഭ്രാന്തി യില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചുവിടുന്നതാണ്, അവരോട് 'നിങ്ങള്‍ കരിക്കപ്പെടുന്ന ശിക്ഷ രുചിച്ചുകൊള്ളുക' എന്ന് പറയപ്പെടുന്നതുമാണ് എന്ന് 22: 19-22 ല്‍ പറഞ്ഞിട്ടുണ്ട്. അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വ ന്നുകിട്ടിയിട്ട് മൂടിവെച്ച കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴ ച്ച അനുയായികളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ലും 48: 6 ലും പറഞ്ഞിട്ടുണ്ട്. ഈ രണ്ടുകൂട്ടരും പട്ടണങ്ങളില്‍ കുഴപ്പമുണ്ടാക്കുന്ന മസീഹുദ്ദജ്ജാലിന്റെ പടയാളികളായ എഴുപതിനായിരം ജൂതരും ഈ സാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളു ടെ കല്പന നടപ്പിലാകുന്നതുമാണ്. 10: 57-58; 11: 118-119; 39: 32 വിശദീകരണം നോക്കുക.