( യൂനുസ് ) 10 : 57

يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ

ഓ മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരു ഉപദേശം വന്നുകഴിഞ്ഞു, അത് നിങ്ങളുടെ നെഞ്ചുകളിലുള്ളതിന് ശമനവും വിശ്വാസികള്‍ക്ക് സന്‍മാര്‍ഗവും കാരുണ്യവുമാണ്.

2: 66; 3: 138; 16: 125 തുടങ്ങി 9 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച മൗഇളത്ത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. മൗഇളത്ത് ആശയം സ്പഷ്ടമായ സൂക്തങ്ങളുടെ സമാനമായ ഉപമ ഉദാഹരണങ്ങളാണ്. പ്രവാചകനും വിശ്വാസികളും ജനങ്ങളെ നിഷ്പക്ഷവാനായ നാഥനിലേക്ക് വിളിക്കേണ്ടത് യുക്തിജ്ഞാനവും മൗഇളത്തുമായ അദ്ദിക്ര്‍ കൊണ്ടാണ്. 2: 147; 3: 160 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്ര്‍ മനുഷ്യരുടെ ഹൃദയ ങ്ങളിലുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കാനുള്ള ഏറ്റവും നല്ല ഉപകരണമാണ്. അതു കൊണ്ട് വിശ്വാസി മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കുന്നതിനുവേണ്ടി അദ്ദിക്ര്‍ ലോകരില്‍ വ്യാപിപ്പിക്കുന്നതും അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവുമായി ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലാണ് ചരിക്കുന്നത് എന്ന് സ്വയം ഉറപ്പ് വരുത്തുന്നതുമാണ്. 51: 55 ല്‍, അ പ്പോള്‍ നീ ഉണര്‍ത്തുക! ദിക്റാ-ഉണര്‍ത്തല്‍-വിശ്വാസികള്‍ക്ക് ഉപകാരപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. 2: 272 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയു മായ അദ്ദിക്ര്‍ ഐശ്വര്യവും ഔദാര്യവുമാണ്. അത് ഉണ്ടായാല്‍ ദാരിദ്ര്യവുമുണ്ടാവുക യില്ല, അത് കൂടാതെ ഐശ്വര്യവുമില്ല.

2: 72, 203; 12: 111; 16: 64 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, "വിശ്വാസികളായ ഒരു ജനതക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവുമാണ്" എന്ന ആശയത്തിലാണ്. സര്‍ വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89, 102 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞ ങ്ങള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ രോഗശമനമാണെങ്കില്‍ മിഥ്യാവാദികളായ ആക്രമികള്‍ക്ക് അത് നഷ്ടത്തിനുമേല്‍ നഷ്ടമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 17: 82 ല്‍ പറഞ്ഞിട്ടുണ്ട്. 8: 2-4; 9: 124 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ വിവരിച്ചുകൊടുത്താല്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. എന്നാല്‍ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ 9: 28, 95 സൂക്തങ്ങള്‍ പ്രകാരം മാലിന്യമായതിനാല്‍ അദ്ദിക്ര്‍ അവര്‍ക്ക് മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും രോഗശമനവുമാണെന്നും വിശ്വാസികളല്ലാത്തവര്‍ അദ്ദിക്ര്‍ കൊള്ളെ വിദൂരമായ സ്ഥലത്തുനി ന്ന് വിളിക്കുന്നവരെപ്പോലെയാണ് എന്നും 41: 44 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള ആരാണെങ്കിലും സാക്ഷിയും ഇമാമും കാരുണ്യവും സത്യവുമായ അദ്ദിക്റിനെ മൂടിവെച്ചാല്‍ അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണെന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും ദിക്രീ എന്ന ഗ്രന്ഥം കാണാന്‍ കഴിയാത്തവരും കേള്‍ക്കാന്‍ കഴിയാത്തവരുമായതിനാല്‍ നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകളാണെന്ന് 18: 101 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും ഹൃദയത്തില്‍ രോഗമുള്ളവ രും ഈസാ രണ്ടാമതുവന്നാല്‍ വധിക്കപ്പെടുമെന്ന് 33: 60-61 ല്‍ പറഞ്ഞിട്ടുണ്ട്. 6: 155-157; 7: 203; 8: 22 വിശദീകരണം നോക്കുക.