قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
നീ പറയുക: അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടും അവന്‍റെ കാരുണ്യം കൊണ്ടും-അപ്പോള്‍ അതുകൊണ്ട് അവര്‍ ആഹ്‌ളാദം കൊള്ളട്ടെ! അതാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന മറ്റെന്തിനെക്കാളും ഉത്തമമായിട്ടുള്ളത്.
2: 64, 105; 4: 113, 173; 11: 3; 12: 111തുടങ്ങി 28 സ്ഥലങ്ങളില്‍ പറഞ്ഞ ഔദാര്യവും, 2: 64, 105; 4: 113; 6: 157; 9: 99; 11: 63; 24: 10, 20, 21 തുങ്ങി 65 സൂക്തങ്ങളില്‍ പറഞ്ഞ കാരുണ്യവും അദ്ദിക്ര്‍ തന്നെയാണ്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെ ത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കാനുള്ള മുഹൈമിനായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2 : 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും ആരെയും ആശ്രയിക്കാതെ നാഥന്‍റെ പ്രൗഢരായ അടിമകളായിത്തീരുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 3: 79-80 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെ പരിചയപ്പെടുത്താനും മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും രക്തച്ചൊരിച്ചില്‍, വര്‍ഗീയത, സ്വാര്‍ത്ഥത, സ്വജനപക്ഷപാതിത്വം തുടങ്ങിയ പൈശാചിക വൃത്തികളില്‍ നിന്നും മാറിനില്‍ക്കാനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. നാഥ ന്‍റെ സ്മരണ ഉണ്ടാക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ തന്നെയാണ് പരമപ്രധാനമെ ന്ന് 29: 45 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുകവഴി പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടജീവികള്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരും ഗ്രന്ഥത്തിന്‍റെ 40 പേരുക ളും മൂടിവെച്ചുകൊണ്ടിരിക്കുന്നവരുമാണ്. ആത്മാവിനെ ശുദ്ധീകരിക്കാതെ ശരീരം കൊ ണ്ട് ജാഡയായി ഇവിടെ കര്‍മ്മങ്ങള്‍ ചെയ്തതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠാ ഗ്നി വാഗ്ദത്തം ചെയ്തിട്ടുണ്ട് എന്ന് 9: 67-68; 25: 34; 48: 6; 65: 66; 98: 6 സൂക്തങ്ങളിലെല്ലാം അറബി ഖുര്‍ആനില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. നാഥന്‍ നിഷ്പക്ഷവാനായിരിക്കെ ഫുജ്ജാറുകള്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷിനി ന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ ശരീരം മ നപാഠമാക്കിയതില്‍ അഭിമാനം കൊള്ളുന്നവരും അര്‍ഹതയില്ലാതെ അഹംഭാവം നടിച്ച് ജീവിക്കുന്നവരുമാണ്. 2: 269; 4: 79; 82: 13 വിശദീകരണം നോക്കുക.