( അൽ അന്‍ഫാല്‍ ) 8 : 3

الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ

അവര്‍ നമസ്കാരം (പ്രാര്‍ത്ഥന) നിലനിര്‍ത്തുന്നവരും നാം അവര്‍ക്ക് നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിച്ചുകൊണ്ടേയിരിക്കുന്നവരുമാണ്.

പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാനും നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും 2: 186 ല്‍ രണ്ട് വ്യവസ്ഥകള്‍ പറഞ്ഞിട്ടുണ്ട്. 32: 15-16 സൂ ക്തങ്ങളില്‍, നിശ്ചയം വിശ്വാസികള്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കപ്പെട്ടാല്‍ സാഷ്ടാംഗം വീഴുകയും തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ട് പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിച്ച് പിന്തിരിഞ്ഞുനില്‍ക്കുന്നവരല്ല. അവര്‍ തങ്ങളുടെ നാഥനെ ഭയത്തോടുകൂടിയും പ്രതീക്ഷയോടുകൂടിയും പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി അവരുടെ വിരിപ്പുകളില്‍ നിന്ന് എഴുന്നേറ്റ് വരുന്നവരും നാം അവര്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് ചെലവഴിച്ചുകൊണ്ടേയിരിക്കുന്നവരുമാണ് എന്നുപറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല വിഭവം അദ്ദിക്ര്‍ തന്നെയാണ്. 102: 8 ല്‍, അന്നേ ദിനം എല്ലാഓരോ അനുഗ്രഹത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. 93: 11 ല്‍ 'അപ്പോള്‍ നിന്‍റെ നാഥന്‍റെ അനുഗ്രഹം നീ പ്രഖ്യാപിക്കുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇന്ന് അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രഖ്യാപിക്കുക എന്നാണ്. എല്ലാഓരോ കാര്യത്തെക്കുറിച്ചും നിമിഷത്തെക്കുറിച്ചും നാഥന്‍റെ മുമ്പില്‍ ഉത്തരം പറയണമെന്ന ബോധത്തോടുകൂടി അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിതം മുഴുവന്‍ അല്ലാഹുവിനുള്ളതാക്കി മാറ്റുകയും അദ്ദിക്ര്‍ പഠിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാവിധ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുകയുമാണ് വിശ്വാസികള്‍ ചെയ്യുക. അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി എങ്ങനെ ചെലവഴിച്ചാലും അത് പരലോകത്തേക്കുള്ള സമ്പാദ്യമായി രേഖപ്പെടുത്തുകതന്നെ ചെയ്യും.

 പ്രവാചകന്‍റെ മക്കയിലെ നമസ്കാരം 7: 205-206; 96: 10-12 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ഒറ്റ സാഷ്ടാംഗപ്രണാമമായിരുന്നു. അന്ന് കാഫിറുകളായ പുരുഷന്മാരും സ്ത്രീകളും കഅ്ബയെ പ്രദക്ഷിണം വെച്ചിരുന്നത് നഗ്നരായിക്കൊണ്ടായിരുന്നു. ഇന്ന് ഒറ്റപ്പെട്ട വിശ്വാസി ത്രികാലജ്ഞാനിയില്‍ നിന്നുള്ള 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും പ്രതികരിച്ചുകൊണ്ട് വായിക്കുക(തിലാവത്ത്)യും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ വാഴ്ത്തിക്കൊ ണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയുമാണ് വേണ്ടത്. 2: 2-5; 4: 37-38; 7: 157-158 വിശദീകരണം നോക്കുക.