( യൂനുസ് ) 10 : 98

فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ

അപ്പോള്‍ ഒരു നാടിനും ശിക്ഷ കാണുമ്പോള്‍ വിശ്വസിക്കുകയും ആ വി ശ്വാസം അവര്‍ക്ക് ഉപകാരപ്രദമാകുകയും ചെയ്തിട്ടില്ല-യൂനുസിന്‍റെ ജനത ക്കൊഴികെ, അവര്‍ വിശ്വാസം കൈക്കൊണ്ടപ്പോള്‍ നാം അവരെത്തൊട്ട് ഐ ഹികജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നീക്കിക്കളഞ്ഞു, നാം അവര്‍ക്ക് ഒരു നിശ്ചിത കാലഘട്ടം വരെ ജീവിതവിഭവങ്ങള്‍ നല്‍കുകയും ചെയ്തു.

പ്രവാചകന്‍മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെട്ട ജനതയില്‍ ഇനി ആരും വിശ്വസി ക്കുകയില്ല എന്ന് കാണുമ്പോള്‍ പ്രവാചകനെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ചശേഷം ശിക്ഷ ന ടപ്പിലാക്കി അവരെ നശിപ്പിക്കുകയും പ്രവാചകനെയും വിശ്വാസികളെയും രക്ഷപ്പെടു ത്തുകയുമാണ് അല്ലാഹുവിന്‍റെ ചര്യ. എന്നാല്‍ യൂനുസ് നബിയുടെ ജനത ഇതിന് അ പവാദമാണ്. അവിടെ അല്ലാഹു യൂനുസ് നബിയെയാണ് പിടികൂടിയത്. ജനതക്ക് മാപ്പു കൊടുക്കുകയും അവര്‍ക്ക് ഒരു നിശ്ചിത കാലഘട്ടം വരെ ജീവിത വിഭവങ്ങള്‍ നല്‍കുക യും ചെയ്തു.

21: 87-88; 37: 139-148; 68: 48-50 എന്നീ സൂക്തങ്ങളില്‍ യൂനുസ് നബിയെക്കുറിച്ച് പ രാമര്‍ശിച്ചിട്ടുണ്ട്. യൂനുസിന്‍റെ ജനത അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ തയ്യാറാകാതെ വ ന്നപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളുടെ നിഷേധത്തില്‍ കോപാകുലനായി യൂനുസ് നബി അല്ലാഹുവിന്‍റെ സമ്മതം കൂടാതെ നാട് വിടുകയുമാണുണ്ടായത്. പുറപ്പെടാറായ ഒരു കപ്പലില്‍ അദ്ദേഹം അഭയം തേടി. കപ്പല്‍ പുറപ്പെട്ട് കുറച്ചുകഴിഞ്ഞപ്പോള്‍ ഭാരക്കൂടുതല്‍ കാരണം എല്ലാവരും മുങ്ങിമരി ക്കാന്‍ ഇടവരാതിരിക്കാന്‍ വേണ്ടി അതിലെ യാത്രക്കാര്‍ നറുക്കെടുപ്പിലൂടെ ഒരാളെ ക ടലിലേക്ക് തള്ളാന്‍ തീരുമാനിച്ചു. നറുക്ക് വീണത് യൂനുസിനാണ്. കടലിലെറിയപ്പെട്ട യൂനുസിനെ അല്ലാഹു ഒരു തിമിംഗലത്തെക്കൊണ്ട് വിഴുങ്ങിപ്പിച്ചു. അതിന്‍റെ വയറ്റില്‍ വെച്ച് യൂനുസ് 21: 87 ല്‍ പറഞ്ഞ പ്രകാരം ആത്മാവുകൊണ്ട് 'നിശ്ചയം നീയല്ലാതെ ഇ ലാഹില്ലതന്നെ, നീ മാത്രമാണ് കുറ്റം ചെയ്യാത്ത പരിശുദ്ധന്‍, നിശ്ചയം ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു' എന്ന് നാഥനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തിമിംഗലത്തെ ക്കൊണ്ട് അദ്ദേഹത്തെ കരയിലേക്ക് ഛര്‍ദ്ദിപ്പിക്കുകയും അവിടെ അദ്ദേഹത്തിന് വേണ്ടി തണ്ണിമത്തന്‍ ചെടി മുളപ്പിക്കുകയും കായ്പ്പിക്കുകയും ചെയ്ത് അത് ഭക്ഷണമായി ന ല്‍കുകയുണ്ടായി. യൂനുസ് നാഥനെ പരിശുദ്ധപ്പെടുത്തുന്നവരില്‍ പെട്ടവനല്ലായിരുന്നു എങ്കില്‍ യൂനുസിനെ അതിന്‍റെ വയറ്റില്‍ പുനര്‍ജന്മനാള്‍ വരെ താമസിപ്പിക്കുമായിരുന്നു എന്ന് 37: 143-144 ല്‍ പറഞ്ഞിട്ടുണ്ട്.

ശിക്ഷയുടെ ആരവാരം മുന്നില്‍ കണ്ട യൂനുസിന്‍റെ ജനത അദ്ദേഹത്തെ അന്വേ ഷിക്കുകയും കാണാതിരുന്നപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും വയസ്സന്‍മാരെയും മൈതാനിയില്‍ ഹാജരാക്കി എല്ലാവരും കൂടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ അല്ലാഹു ആസന്നമായ ആ ശിക്ഷ ഒഴിവാക്കുകയും യൂനുസ് നബിയെ വീണ്ടും ഒരു ലക്ഷത്തിലധികം വരുന്ന ആ ജനതയിലേക്ക് നിയോഗിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ യൂനുസിന്‍റെ പ്രബോധനം സ്വീകരിച്ച് അദ്ദേഹത്തില്‍ വിശ്വസിക്കുക യും അവര്‍ക്ക് നിശ്ചയിച്ച ജീവിതവിഭവങ്ങള്‍ അനുഭവിക്കുകയും ചെയ്തു എന്ന് 37: 147-148 ല്‍ പറഞ്ഞിട്ടുണ്ട്. യൂനുസ് തിമിംഗലത്തിന്‍റെ വയറ്റില്‍ വെച്ച് അല്ലാഹുവിനെ വാഴ് ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചപ്പോള്‍ നാം അവന് ഉത്തരം നല്‍കുകയും അവന്‍ അകപ്പെട്ടിരു ന്ന വിപത്തില്‍ നിന്ന് അവനെ രക്ഷപ്പെടുത്തുകയും ചെയ്തു, അപ്രകാരമാണ് നാം വി ശ്വാസികളായവരെ രക്ഷപ്പെടുത്തുക എന്ന് 21: 88 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരെയും വിശ്വാസികളെയും കാര്യകാരണബന്ധത്തിന് അതീതമായി സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് നാഥന്‍റെ കടമയാണെന്ന് 4: 158 ല്‍ വിവരിച്ചിട്ടുണ്ട്.

 22: 78 അവസാനിക്കുന്നത് 'അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുക, അവനാണ് നിങ്ങളുടെ യജമാനന്‍, എത്ര നല്ല യജമാനന്‍! എത്ര നല്ല സഹായി!' എന്ന് പ റഞ്ഞുകൊണ്ടാണ്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച ഏതൊരാള്‍ക്കും നാഥനെ മുറുകെപ്പിടിച്ച് നേരായ പാതയില്‍ നിലകൊള്ളാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും ഫാജിറുകളും 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നതിനാല്‍ 2: 85 ല്‍ പറഞ്ഞ പ്രകാരം അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണുള്ളത്. 3: 26-27, 37; 10: 4, 65 വിശദീകരണം നോക്കുക.