يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِنْ كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِنْ وَرَائِهِ عَذَابٌ غَلِيظٌ
അത് തൊണ്ടയിലൂടെ ഇറക്കാന്‍ അവര്‍ പണിപ്പെട്ടുകൊണ്ടിരിക്കും, എന്നാല്‍ വളരെ ബുദ്ധിമുട്ടിയിട്ടല്ലാതെ അത് അവന് ഇറക്കാന്‍ കഴിയുകയില്ല, നാനാഭാ ഗത്തുനിന്നും മരണം അവനെ വലയം ചെയ്യും, എന്നാല്‍ അവന്‍ ഒട്ടും മരിക്കുകയുമില്ല, അതിനുപിന്നാലെ പരുഷമായ ശിക്ഷ അവനെ വലയം ചെയ്യുന്ന തുമാണ്.
ഗ്രന്ഥം കിട്ടിയിട്ട് അതിന്‍റെ ആശയം മനസ്സിലാക്കി പിന്‍പറ്റാന്‍ ശ്രമിക്കാത്ത കുഫ് ഫാറുകളെയും ആശയം വളച്ചൊടിച്ച് ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് തിരി ച്ചുവിടുന്ന അക്രമികളും ധിക്കാരികളും തെമ്മാടികളുമായ കപടവിശ്വാസികളെയും മരണത്തോടുകൂടി നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. അവരുടെ ശവക്കുഴി നരകക്കുണ്ഠത്തിന്‍റെ ഏഴ് കവാടങ്ങളിലൊന്നായിരിക്കുമെന്ന് 15: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. വിധിദിവസം കപടവിശ്വാസികളായ നേതാക്കള്‍ 4: 145 പ്രകാരം വിചാരണകൂടാതെ നരകത്തി ലേക്ക് പോകുന്നതും അനുയായികള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരകക്കുണ് ഠത്തിലേക്ക് തെളിക്കപ്പെടുന്നതുമാണ്. നരകക്കുണ്ഠത്തില്‍ വെച്ച് നേതാക്കളും അനുയാ യികളും തമ്മില്‍ പരസ്പരം തര്‍ക്കിക്കുന്ന, പഴിചാരുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. അവരുടെതന്നെ തൊലികള്‍ ഉരുകിയ ചോരയും ചലവുമാണ് അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കുക. 38: 55-58 ല്‍, നിശ്ചയം ദുശ്ശക്തികള്‍ക്ക് വിധേയ മായി ജീവിച്ചവര്‍ക്ക് ഏറ്റവും ദുഷിച്ച മടക്കമാണുള്ളത്, നരകക്കുണ്ഠത്തില്‍ അവര്‍ വേ വിക്കപ്പെടുകതന്നെ ചെയ്യും, അപ്പോള്‍ അത് എത്ര ദുഷിച്ച തൊട്ടിലുകള്‍! ചുട്ടുപൊള്ളു ന്ന വെള്ളവും കോച്ചുന്ന തണുപ്പുള്ള വെള്ളവും അതുപോലെ ജോടികളായ മറ്റ് ചില തും അവര്‍ രുചിക്കുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്.
23: 103-111 ല്‍, ആരാണോ തങ്ങളുടെ ഭാരം ലഘൂകരിച്ചത്, അക്കൂട്ടര്‍ തന്നെയാണ് അവരെ നഷ്ടപ്പെടുത്തിയവരും നരകകുണ്ടില്‍ ശാശ്വതരും, അവരുടെ മുഖം നരകത്തീ തിന്നുകതന്നെ ചെയ്യും, അവര്‍ അതില്‍ പല്ലിളിച്ചവരായി നിലകൊള്ളുകയും ചെയ്യും, അല്ലാഹു അവരോട് ചോദിക്കും: നിങ്ങള്‍ക്ക് എന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് തന്നിട്ടുണ്ടായിരുന്നില്ലേ, അപ്പോള്‍ നിങ്ങള്‍ അതിനെ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്നു! അവര്‍ മറുപടി പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴടക്കി, നിശ്ചയം ഞങ്ങള്‍ വഴിപിഴച്ച ഒരു ജനത തന്നെയായിരുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇവി ടെനിന്ന് ഒന്ന് പുറത്ത്കടത്തിയാലും, ഇനി ഞങ്ങള്‍ പഴയ ജീവിതത്തിലേക്കുതന്നെ മടങ്ങുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. അല്ലാഹു പറയും: നിങ്ങള്‍ അതില്‍ നിന്ദ്യരായി കഴിഞ്ഞുകൂടുക, നിങ്ങള്‍ എന്നോട് ഒന്നും സംസാരിക്കേണ്ട, നിശ്ചയം എന്‍റെ അടിമകളില്‍ ഒരു വിഭാഗം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നവരുണ്ടായിരുന്നു: 'ഞങ്ങളുടെ നാഥാ, നിശ്ചയം ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അപ്പോള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ, നിശ്ചയം നീ കാരുണ്യവാന്‍മാരില്‍ ഏറ്റവും ഉത്തമനുമാകുന്നു,' അപ്പോള്‍ നിങ്ങള്‍ അവരെ മോശപ്പെട്ടവരായിക്കണ്ടു, എന്നെക്കുറിച്ച് നിങ്ങളെ മറപ്പിക്കുന്നതുവരെ നിങ്ങള്‍ അവരെ (അദ്ദിക്റി ന്‍റെ ആളുകളെന്ന് പറഞ്ഞ്) കളിയാക്കുന്നവരുമായിരുന്നു, നിശ്ചയം അവര്‍ ക്ഷമാലുക്കളായി നിലകൊണ്ടതിന് ഇന്നേദിവസം നാം അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കും, നിശ്ചയം അവര്‍ മാത്രമാണ് വിജയികള്‍ എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ പരലോകത്ത് വരാനിരിക്കുന്ന ഇത്തരം രംഗങ്ങളെല്ലാം വിവരിക്കുന്നതാണ്. എന്നാല്‍ കഴുത ഭാരം പേറുന്നതുപോലെ ആശയമറിയാതെ ഗ്രന്ഥം ചുമക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ് ആ നരകത്തില്‍ കുത്തിനിറക്കപ്പെടാ നുള്ളവരെന്ന് അവര്‍ അറിയുന്നില്ല. 4: 55-56; 7: 37-40; 9: 81-82 വിശദീകരണം നോക്കുക.