( ഇബ്രാഹിം ) 14 : 3

الَّذِينَ يَسْتَحِبُّونَ الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًا ۚ أُولَٰئِكَ فِي ضَلَالٍ بَعِيدٍ

പരലോകത്തിനുമേല്‍ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നവരും അല്ലാഹു വിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുകയും അതിനെ വക്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണവര്‍, അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന കാഫിറുകള്‍ കപടവിശ്വാസികളാണ്. അവര്‍ അല്ലാഹു വിനെയും പരലോകത്തെയും മറന്നവരും പരലോകത്തെക്കാള്‍ ഐഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്താതെ അവയെ വളച്ചൊടിച്ച് മൂടിവെച്ച് ആശയം തെറ്റിച്ച് അനവസരത്തില്‍ ഉ ദ്ധരിക്കുന്നവര്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവരും നുണ പറയുന്ന വരും തന്നെയാണ് എന്ന് 16: 105 ലും; ആരാണോ വിശ്വാസത്തിന് ശേഷം അല്ലാഹുവി നെ നിഷേധിക്കുകയും തങ്ങളുടെ നെഞ്ചുകള്‍ നിഷേധം കാരണം വിശാലമാക്കുകയും ചെയ്തത്, അപ്പോള്‍ അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപമുള്ളത്, അവര്‍ക്ക് വമ്പി ച്ച ശിക്ഷയുമാണുള്ളത് എന്ന് 16: 106 ലും; അത് അവര്‍ പരലോകജീവിതത്തെക്കാള്‍ ഐ ഹിക ജീവിതത്തെ ഇഷ്ടപ്പെട്ടതിനാലാണ്, നിശ്ചയം കാഫിറുകളായ ഒരു ജനതയെ അ ല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന് 16: 107 ലും പറഞ്ഞിട്ടുണ്ട്. അ ല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാളും അദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേഷം അതിനെ തള്ളിപ്പറയുന്നവനേക്കാളും ഏറ്റവും വലിയ അക്രമി ആരാണുള്ളത്, ഇത്തരം കാഫിറുകള്‍ക്ക് നരകക്കുണ്ഠത്തില്‍ സ്ഥലം പോരെയോ എന്ന് 29: 68 ലും 39: 32 ലും ചോദിക്കുന്നുണ്ട്.

അല്ലാഹുവിന്‍റെ മാര്‍ഗം അദ്ദിക്ര്‍ ആണ്. അതുതന്നെയാണ് നേരെച്ചൊവ്വെയുള്ള പാത. അദ്ദിക്റില്‍ നിന്നാണ് കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കള്‍ സാധാരണ ജ നങ്ങളെ തടയുക. 'അതിനെ വക്രീകരിക്കുക' എന്ന് പറഞ്ഞാല്‍ അദ്ദിക്ര്‍ സാധാരണ ക്കാര്‍ക്ക് മനസ്സിലാവുകയില്ല, അത് പഠിക്കാന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് നിങ്ങള്‍ ഞ ങ്ങളെ പിന്‍പറ്റിയാല്‍ മതി എന്ന് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുക, ഗ്രന്ഥത്തിന്‍റെ ആത്മാവാണ് അദ്ദിക്ര്‍ എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആശയം അറിയാതെ അറബിയി ലുള്ള ഗ്രന്ഥത്തിന്‍റെ ശരീരം തിന്നാലും പുണ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ വയാണ്. ആശയം അറിയാതെ ഗ്രന്ഥം വായിക്കുന്നവര്‍ 'വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുമെന്ന്' പ്രപഞ്ചനാഥന്‍ അവന്‍റെ പ്ര വാചകനിലൂടെ പഠിപ്പിച്ചതെല്ലാം മൂടിവെക്കുകവഴി ലോകത്തെ കൂടുതല്‍ അന്ധകാരങ്ങളി ലേക്ക് നയിക്കുകയാണ് പ്രവാചകന്മാരേയും നബിമാരേയും കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്ന ഈ മനുഷ്യപ്പിശാചുക്കള്‍ ചെയ്യുന്നത്. 3: 19, 85 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മൊത്തം മനുഷ്യര്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകാര്യമായ ഏക ജീവിതവ്യവസ്ഥയായ ഇസ്ലാമിനെ വക്രീകരിച്ചുകൊണ്ട് മറ്റേതൊരു ജീവിത വ്യവസ്ഥയെക്കാളും പിന്‍പറ്റാന്‍ കൊള്ളരുതാത്തതും നീതിരഹിതവും ഭാരം കൂടിയതുമാക്കിത്തീര്‍ത്ത് വികൃതവും വികല വും യുക്തിരഹിതവുമാക്കി ജനമധ്യത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് 63: 4 ല്‍ ചുമരില്‍ ചാരിവെച്ച വിറകുകൊള്ളിയോട് ഉപമിക്കപ്പെട്ട തെമ്മാടികളായ ഇവര്‍. അല്ലാ ഹുവിനെയും അവന്‍റെ മലക്കുകളെയും അവന്‍റെ ഗ്രന്ഥങ്ങളെയും അവന്‍റെ പ്രവാചകന്മാ രെയും വിധിദിവസത്തെയും നാഥന്‍റെ ഗ്രന്ഥത്തില്‍ മൂടിവെക്കുന്നവര്‍ ആരോ, അപ്പോള്‍ നിശ്ചയം അവര്‍ 4: 136 ല്‍ വിവരിച്ച പ്രകാരം വിദൂരമായ വഴികേടിലായിക്കഴിഞ്ഞിരിക്കു ന്നു. 1: 7; 9: 23-24, 123; 10: 33; 11: 18-22 വിശദീകരണം നോക്കുക.