( അന്നൂര്‍ ) 24 : 3

الزَّانِي لَا يَنْكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ

വ്യഭിചാരകന്‍ വ്യഭിചാരിണിയെയോ അല്ലെങ്കില്‍ അല്ലാഹുവിന്‍റെ അധികാ രാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവളെയോ അല്ലാതെ വിവാഹം കഴിക്കുക യില്ല, വ്യഭിചാരിണിയെ വ്യഭിചാരകനോ അല്ലെങ്കില്‍ അല്ലാഹുവിന്‍റെ അധി കാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവനോ അല്ലാതെ വിവാഹം കഴിക്കുകയു മില്ല, വിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

25: 54 പ്രകാരം ഇണകളെ ബന്ധിപ്പിക്കുന്നത് ത്രികാലജ്ഞാനിയായ അല്ലാഹുവാ ണെന്നിരിക്കെ വ്യഭിചാരിക്ക് ഇണയായി വ്യഭിചാരിണിയെയോ അല്ലെങ്കില്‍ അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവളെയോ മറിച്ചോ മാത്രമേ ലഭിക്കുക യുള്ളു എന്നാണ് സൂക്തം പറയുന്നത്. അപ്പോള്‍ അദ്ദിക്ര്‍ ലഭിക്കുന്നതിനുമുമ്പ് വിവാ ഹതിരായവര്‍ പരസ്പരം ചാരിത്ര്യത്തില്‍ സംശയം വെച്ചുപുലര്‍ത്തുകയും കുറ്റപ്പെടുത്തു കയും ചെയ്യാതെ 25: 68-70 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് തങ്ങളുടെ കഴിഞ്ഞുപോയകാലത്ത് ചെയ്ത തിന്മകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുകയാണ് വേണ്ടത്. അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗ പ്പെടുത്തുന്നവരില്‍ നിന്ന് വ്യഭിചാരം പോലെയുള്ള വന്‍കുറ്റങ്ങളൊന്നും വരികയില്ല തന്നെ. 4: 31; 22: 70 വിശദീകരണം നോക്കുക.

വിശ്വാസികള്‍ക്ക് വിശ്വാസിനികളെ മാത്രമേ വിവാഹം ചെയ്യാന്‍ അനുവാദമുള്ളൂ എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട ല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 99-100 ലും പറഞ്ഞിട്ടുണ്ട്. ചാരിത്ര്യവ തികളായ കുലീനസ്ത്രീകളെ വിവാഹം ചെയ്യാന്‍ സാമ്പത്തികസ്ഥിതി ഇല്ലാത്ത അവ സ്ഥയില്‍ അടിമസ്ത്രീകളില്‍ പെട്ട വിശ്വാസിനികളെ വിവാഹം ചെയ്യാനാണ് 4: 25 ലൂ ടെ അല്ലാഹു കല്‍പിച്ചത്. വിശ്വാസികളുടെ ഏകസംഘത്തില്‍ ഉള്‍പ്പെടാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഇടയിലുള്ള വിവിധ സംഘടനകളില്‍ പെട്ട വരെല്ലാം തന്നെ മുശ്രിക്കുകളും കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണെ ന്ന് 23: 51-53; 30: 31-32; 58: 19 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാലത്ത് അദ്ദിക്റിന്‍റെ വഴിയില്‍ ജീവിക്കുന്ന വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളുമില്ലാത്തതി നാല്‍ മര്‍യമിനെയും ആസ്യയെയും മാതൃകയായി സ്വീകരിച്ചുകൊണ്ട് വിവാഹം ചെ യ്യാതെ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനാണ് കല്‍പിച്ചിട്ടു ള്ളത്. 2: 221; 43: 60; 57: 27 വിശദീകരണം നോക്കുക.