قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
നീ ചോദിക്കുക: ഞാന്‍ അല്ലാഹുവിനെയല്ലാതെ സംരക്ഷകനായി തെരഞ്ഞെടുക്കുകയോ, ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചുണ്ടാക്കിയവന്‍, അവന്‍ ഭക്ഷിപ്പിക്കുന്നു, അവനെ ആരും ഭക്ഷിപ്പിക്കുന്നില്ല. നീ പറയുക: നിശ്ചയം ഞാന്‍ അവന് സര്‍വ്വാര്‍പ്പണം ചെയ്തവരില്‍ ഒന്നാമനായിരിക്കണമെന്ന് കല്‍പിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടുപോവുകയുമരുതെന്നും.
ആകാശഭൂമികളെ വിരിപ്പിച്ചുണ്ടാക്കിയ അല്ലാഹുവിനെക്കൂടാതെ ഞാന്‍ മറ്റ് സംരക്ഷകരെ തെരഞ്ഞെടുക്കുകയോ? അവനാകട്ടെ എല്ലാവരെയും ഭക്ഷിപ്പിക്കുന്നു, അവനെ ആരും ഭക്ഷിപ്പിക്കുന്നുമില്ല. ഞാന്‍ സര്‍വസ്വം അവന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിമായിരിക്കാനും അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്ന മുശ്രിക്ക് അല്ലാതിരിക്കാനും കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രവാചകനും അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ഒറ്റപ്പെട്ട വിശ്വാസിയും ഇവിടെ ജീവിക്കുക. അല്ലാഹുവിന് സ ര്വ്വാര്പ്പണം ചെയ്തവരില്‍ ഒന്നാമനാകാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് 39: 12 ല്‍ പറഞ്ഞിട്ടുണ്ട്. 25: 18 ല്‍ പറഞ്ഞ കെട്ട ജനതയായ ഫുജ്ജാറുകളോട് 'ഞാന്‍ അല്ലാഹുവിനെക്കൂടാതെ വേറെ നാഥനെ അന്വേഷിക്കുകയോ-അവന് എല്ലാ വസ്തുക്കളുടെയും ഉടമയായിരിക്കെ' എന്ന് ചോദിക്കാന്‍ 6: 164 ലൂടെയും; ഓ അവിവേകികളേ! അല്ലാഹുവിനെ മാത്രം സേവിക്കുന്നവനാകരുതെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത് എ ന്ന് ചോദിക്കാന്‍ 39: 64 ലൂടെയും പ്രവാചകനും വിശ്വാസിയും കല്‍പിക്കപ്പെട്ടിട്ടുണ്ട്. 39: 65 ല്‍, നിശ്ചയം നിന്നിലേക്കും നിനക്ക് മുമ്പുള്ളവരിലേക്കും ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുണ്ട്, നീയെങ്ങാനും ശിര്‍ക്ക് ചെയ്താല്‍ നിന്‍റെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും നീ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോവുകതന്നെ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. 23: 88-89 ല്‍ പ്രവാചകനോട് ചോദിക്കാന്‍ പറയുന്നു: ആരുടെ കയ്യിലാണ് എല്ലാ വസ്തുക്കളുടേയും ആധിപത്യമുള്ളത്, അവന്‍ എല്ലാവര്‍ക്കും അഭയം കൊടുക്കുന്നു, അവനോ ആരും അഭയം കൊടുക്കുന്നുമില്ല, നിങ്ങള്‍ വിവരമുള്ളവരാണെങ്കില്‍! അവര്‍ പറയും: അല്ലാഹുവിന്നാണ്. വീണ്ടും ചോദിക്കുക: അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ മാരണത്തിന് വിധേയമാക്കപ്പെട്ടവരാവുന്നത്. 10: 104 അവസാനിക്കുന്നത് 'ഞാന്‍ വിശ്വാസികളില്‍ പെട്ടവനാകണമെന്നും'; 10: 105 അവസാനിക്കുന്നത് 'നീ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളി ല്‍ പങ്ക് ചേര്‍ക്കുന്നവനാകരുത്' എന്നും കല്പിച്ചുകൊണ്ടാണ്. 16: 89 പ്രകാരം എല്ലാ ഓ രോ കാര്യവും വിശദീകരിച്ച സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അ ദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത പ്രവാചകന്റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറു കളെല്ലാം തന്നെ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ ത ന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ത ള്ളിപ്പറഞ്ഞ് ജീവിക്കുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, അവരുടെ അനുയായികളായ മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും, വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താ പം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. 2: 113, 135; 3: 83-85, 101-102; 4: 48 വിശദീകരണം നോക്കുക.