( അത്തൗബ ) 9 : 10

لَا يَرْقُبُونَ فِي مُؤْمِنٍ إِلًّا وَلَا ذِمَّةً ۚ وَأُولَٰئِكَ هُمُ الْمُعْتَدُونَ

വിശ്വാസികളുടെ കാര്യത്തില്‍ ഇവര്‍ കുടുംബബന്ധമോ മറ്റു കരാര്‍ ബന്ധമോ പരിഗണിക്കുന്നില്ല, അക്കൂട്ടര്‍ തന്നെയാകുന്നു പരിധി ലംഘിച്ചവര്‍.

ആത്മാവിനെ പരിഗണിക്കാത്ത കപടവിശ്വാസികള്‍ ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ഭൗതിക ജീവിതത്തിനും ജഡത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുന്നവരാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടര്‍ ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണെന്ന് 7: 40-41 ല്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, അല്ലാഹുവിന്‍റെ കോപവും ശാപവും ആപതിച്ചിട്ടുള്ള അവര്‍ നാഥനെ നിഷ്പക്ഷവാനായി പരിഗണിക്കാത്തവരാണ്. 1: 3; 2: 113; 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ വിധിദിവസം ഒരു തുറന്ന പുസ്തകമായി പുറത്തെടുത്തുകൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ചാണ് വിചാരണ നടത്തുക എന്ന വസ്തുത തള്ളിപ്പറഞ്ഞുകൊണ്ട് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന കപടവിശ്വാസികള്‍ "അല്ലാഹുവാണ് വിധിദിവസം അവന്‍റെ അടിമകള്‍ക്കിടയില്‍ വിധികല്‍പിക്കുക" എന്നാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ഇത്തരം മനുഷ്യപ്പിശാചുക്കള്‍ 14: 28-30 ല്‍ വിവരിച്ച പ്രകാരം അനുയായികളെ നരകക്കുണ്ഠത്തിലേക്കാണ് ആനയിച്ചുകൊണ്ടിരിക്കുന്നത്.

അവര്‍ 3: 7-10; 4: 43, 150-151 തുടങ്ങിയ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ജനങ്ങ ളെ അറബി ഖുര്‍ആന്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവരാണ്. 15: 9 ല്‍, 'നിശ്ചയം അ ദ്ദിക്ര്‍ നാമാണ് അവതരിപ്പിച്ചത്, അതിനെ നാം തന്നെ കാത്തുസൂക്ഷിക്കുന്നതുമാണ്' എ ന്ന സൂക്തത്തെ വളച്ചൊടിച്ച് 'ഖുര്‍ആന്‍ നാമാണ് അവതരിപ്പിച്ചത്, അതിനെ നാം തന്നെ കാത്തുസൂക്ഷിക്കുന്നതുമാണ്' എന്ന് കളവുപറയുന്നവര്‍ തന്നെയാണ്. 1: 7; 2: 166-169; 7: 175-176 വിശദീകരണം നോക്കുക.